കത്തോലിക്ക കോൺഗ്രസ്‌ നേതാക്കൾ വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശം സന്ദർശിച്ചു
Friday, August 2, 2024 7:13 AM IST
വിലങ്ങാട്: കഴിഞ്ഞ ദിവസം ഉരുൾപൊട്ടി വലിയ നാശനഷ്‌ടമുണ്ടായ കോഴിക്കോട് ജില്ലയിലെ മഞ്ഞക്കുന്ന് - വിലങ്ങാട് പ്രദേശം കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, തലശേരി അതിരൂപത ലെയ്റ്റി അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ജോസഫ് പൂവത്തോലിൽ, കത്തോലിക്ക കോൺഗ്രസ്‌ അതിരൂപത എക്സിക്യൂട്ടീവ് അംഗം ആന്‍റോ തെരുവംകുന്നേൽ, ബോബിറ്റ് വരിക്കപ്ലാംതടത്തിൽ, അമൽ ഇരുമ്പനം എന്നിവർ സന്ദർശിച്ചു. 13 കുടുംബങ്ങൾക്ക് വീടും സ്വത്തുക്കളും പൂർണമായി നഷ്‌ടപ്പെട്ടെന്നും വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിന്‍റെ തീവ്രത പുറംലോകം പൂർണമായി അറിഞ്ഞിട്ടില്ലെന്നും ഫാ.ഫിലിപ്പ് കവിയിൽ പറഞ്ഞു.


ആളുകൾ സുരക്ഷിതസ്ഥാനത്തേക്ക് മാറിയതുകൊണ്ടാണ് ആളപായം കുറഞ്ഞത്. സർവതും നഷ്‌ടപ്പെട്ട ഈ 13 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാരും പൊതുസമൂഹവും കാര്യക്ഷമമായി സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.