കളഞ്ഞുകിട്ടിയ തുക ഉടമയ്ക്ക് കൈമാറി കോർപറേഷൻ ശുചീകരണ തൊഴിലാളികൾ
Friday, August 2, 2024 2:28 AM IST
കണ്ണൂര്‍: സത്യസന്ധ്യതയ്ക്ക് ലഭിച്ച പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കി ശുചീകരണ തൊഴിലാളികള്‍. കണ്ണൂര്‍ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളായ കെ. സജിത്ത്, പി. ശ്രീജ എന്നിവരാണ് വയനാട് ജനതയ്ക്കൊപ്പം ചേർന്നത്. താളിക്കാവ് റോഡിൽ ശുചീകരണ തൊഴിലിനിടെ ഇന്നലെ ഉച്ചയ്ക്കാണ് 40,000 രൂപയും പാസ്ബുക്കും അടങ്ങിയ ബാഗ് ഇവർക്ക് ലഭിക്കുന്നത്. പണവും ബാഗും ഇരുവരും കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഏല്പിച്ചു.

അന്വേഷണത്തില്‍ പൊതുവാച്ചേരി സ്വദേശി കെ. ശ്രീധരന്‍റേതാണ് പണമെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹത്തെ വിളിച്ചുവരുത്തി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം .സുധീര്‍ബാബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ആര്‍. സന്തോഷ്‌കുമാര്‍, എം. ജുനാറാണി എന്നിവര്‍ ശുചീകരണ തൊഴിലാളികളുടെ സാന്നിധ്യത്തില്‍ പണം ശ്രീധരന് കൈമാറി.


ശ്രീധരന്‍ തൊഴിലാളികളുടെ സന്മനസ് തിരിച്ചറിഞ്ഞ് ഇവര്‍ക്ക് 2000 രൂപ സ്‌നേഹസമ്മാനമായി നല്‍കി. എന്നാല്‍ ഇവര്‍ ഈ പണം വേണ്ടായെന്ന് അറിയിച്ചപ്പോള്‍ ആരോഗ്യ വിഭാഗം ഈ പണം വയനാട് ദുരിതാശ്വാസത്തിന് നല്കാന്‍ തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. ഇവരുടെ സമ്മതത്തോടെ പിന്നീട് ഈ തുക കളക്ടറുടെ അനുമതിയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയുമാ യിരുന്നു.