നെടുംപുറംചാൽ: പിഞ്ചുകുഞ്ഞിന്റെയടക്കം മൂന്ന് ജീവനുകൾ കവർന്ന പൂളക്കുറ്റി ഉരുൾപൊട്ടൽ നടന്നിട്ട് രണ്ടു വർഷം പിന്നിടുന്പോഴും ഇപ്പോഴും നടുക്കും വിട്ടുമാറാതെ നാട്ടുകാർ. ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചലിനിടെ സംരക്ഷണമൊരുക്കിയ ഉമ്മയുടെ കൈയിൽ നിന്നും വഴുതി പോയ രണ്ടര വയസുകാരിയുൾപ്പെട മൂന്നു പേരെയായിരുന്നു മരണം തട്ടിയെടുത്തത്.
2022 ഓഗസ്റ്റ് ഒന്നിനായിരുന്നു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ പ്രകൃതിദുരന്തം. മരണത്തിൽ ആദരാഞ്ജലിയർപ്പിച്ച് നെടുംപുറംചാൽ ടിപ്പു സുൽത്താൻ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട് ക്ലബിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് അരുൺ ആനന്ദ്, ജോയിന്റ് സെക്രട്ടറി മനു തോമസ്, വൈസ് പ്രസിഡന്റ് മംഗളാനന്ദൻ എന്നിവർ പ്രസംഗിച്ചു.