ഗുമസ്തനായി 30 വർഷം; ഗംഗാധരൻ ഇനി വക്കീൽ കോട്ടണിയും
Friday, August 2, 2024 1:43 AM IST
കാഞ്ഞങ്ങാട്: വക്കീൽ ഗുമസ്തനെന്ന നിലയിൽ മുപ്പതുവർഷമായി ഹൊസ്ദുർഗ് കോടതിയിലും ഓഫീസിലും സജീവമായിരുന്ന നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പള്ളിയത്ത് ഗംഗാധരൻ (52) ഇനി വക്കീലിന്‍റെ കോട്ടണിയും. പ്രീഡിഗ്രി വിദ്യാഭ്യാസവുമായി വക്കീൽ ഓഫീസിൽ ജോലിക്കെത്തിയ ഗംഗാധരൻ ജോലിക്കിടയിൽ ബിഎയും എൽഎൽബിയും പഠിച്ചു പാസായാണ് വക്കീലായത്. ഞായറാഴ്ച ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിൽനിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ച് എന്‍ റോൾ ചെയ്തു.

കോൺഗ്രസ് നേതാവായിരുന്ന അഡ്വ.എ. മമ്മൂട്ടിയുടെ ഓഫീസിലെ ജൂനിയർ ക്ലാർക്കായി 1992 ലാണ് ഗംഗാധരൻ ജോലിയിൽ പ്രവേശിച്ചത്. രണ്ടുവർഷത്തിനു ശേഷം അഡ്വ.കെ.കെ.ജീവാനന്ദിനൊപ്പം മുഴുവൻസമയ ക്ലാർക്കായി. നന്നേ ചെറുപ്പത്തിൽ ജോലിയിൽ പ്രവേശിച്ചതുകൊണ്ട് പെട്ടെന്നുതന്നെ ഓഫീസ് ജോലികളെല്ലാം കൃത്യമായി പഠിച്ചെടുത്തു. രണ്ടു ദശകത്തോളം കോടതിയിലെ പതിവു സാന്നിധ്യമായി. 2014ൽ ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഡ്വ. ജീവാനന്ദിന് രണ്ടുവർഷത്തോളം ഓഫീസിൽ വരാൻ കഴിയാതിരുന്നപ്പോൾ അനേകം കേസുകളുള്ള ഓഫീസിന്‍റെ ചുമതലകൾ ഒറ്റയ്ക്ക് നിർവഹിക്കേണ്ടിവന്നു.

പയ്യന്നൂരിൽ നിന്നുള്ള ജൂണിയർ അഭിഭാഷകയായ ആതിരയായിരുന്നു അന്നു വക്കീലിന്‍റെ റോളിൽ. ദൈനംദിന ജോലികളെല്ലാം ഗംഗാധരൻ നിർവഹിച്ചപ്പോൾ വക്കീൽ നേരിട്ടെത്തേണ്ട വേളകളിൽ ആതിര പയ്യന്നൂരിൽനിന്ന് വന്നു. തുടർന്ന് 2016ൽ അഡ്വ. ജീവാനന്ദ് അന്തരിച്ചതോടെ ഓഫീസിലും ഗംഗാധരന്‍റെ മനസിലും ശൂന്യതയായി.

പിന്നീട് ഓഫീസ് ഏറ്റെടുത്തു നടത്തിയ അഡ്വ.എ.അബ്ദുൽ കരീം, അഡ്വ.ടി.വി.അനിൽകുമാർ എന്നിവർക്കൊപ്പം ജോലിയിൽ തുടർന്നു. ഓഫീസിൽ തങ്ങളേക്കാൾ സീനിയറായ ഗംഗാധരന് വക്കീലാകാനുള്ള ഉപദേശവും പ്രേരണയും നല്കിയത് ഇവർ രണ്ടുപേരുമാണ്. പഠിക്കാനുള്ള ആഗ്രഹവും ഊർജവും എന്നും മനസിൽ സൂക്ഷിച്ചിരുന്ന ഗംഗാധരൻ അതിനിടയിൽ കണ്ണൂർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്ന് ബിഎ മലയാളം പാസായിരുന്നു.


സുള്ള്യയിലെ കെവിജി ലോ കോളജിൽ പ്രായപരിധിയില്ലാതെ പലരും റഗുലറായിത്തന്നെ എൽഎൽബിക്ക് പ്രവേശനം നേടാറുണ്ട്. അബ്ദുൽ കരീമും അനിലും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗംഗാധരനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ 2020 ഡിസംബറിൽ ഗംഗാധരനും എൽഎൽബിക്ക് ചേർന്നു.

ഇതോടെ കാൽനൂറ്റാണ്ടിനു ശേഷം ആദ്യമായി ഭാഗികമായെങ്കിലും ജോലിയിൽനിന്നു മാറി നിന്നു. പുലർച്ചെ 5.45നു കാഞ്ഞങ്ങാട് നിന്നുള്ള കെഎസ്ആർടിസി ബസിലും സ്വന്തം ബൈക്കിൽ ഇരിയ-കാഞ്ഞിരടുക്കം വഴിയുമെല്ലാം പരമാവധി ദിവസങ്ങളിൽ കോളജിലെത്തി. ഭാര്യ ദീപയും മക്കളായ ശ്രീദേവിയും ഹരിഗോവിന്ദും സഹോദരി പത്മിനിയും എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമായി ഒപ്പംനിന്നു. ഓഫീസിൽ ജോലിത്തിരക്കേറുമ്പോൾ മറ്റ് ക്ലാർക്കുമാർ സഹായിക്കാനെത്തി. അങ്ങനെ കഴിഞ്ഞ മേയ് മാസത്തിലാണ് എൽഎൽബി പാസായത്.

എൻറോൾ ചെയ്തതിനു പിന്നാലെ ഇത്രയുംകാലം ഗുമസ്തനായി ജോലി ചെയ്ത ഓഫീസിനു മുന്നിൽ അഡ്വ.പി.ഗംഗാധരന്‍റെ ബോർഡ് കൂടി തെളിഞ്ഞു. 30 വർഷം ഗംഗാധരൻ ഇരുന്ന ഗുമസ്തന്‍റെ കസേരയിൽ പുതിയ ആളെത്തി. ഇനി ജോലി ചെയ്യുന്നത് ഗംഗാധരന്‍റെ കൂടെയായതുകൊണ്ട് പുതിയ ഗുമസ്തനും എപ്പോൾ വക്കീലാകുമെന്ന് പറയാൻ കഴിയില്ലെന്ന് ഓഫീസിൽ ഒപ്പമുള്ള അബ്ദുൽ കരീമിന്‍റെയും അനിൽകുമാറിന്‍റെയും കമന്‍റ്!