ദുരിതമഴ തുടരുന്നു...
Thursday, August 1, 2024 2:27 AM IST
കണ്ണൂർ: കഴിഞ്ഞ മൂന്നുദിവസമായി ജില്ലയിൽ തിമർത്തു പെയ്ത മഴയ്ക്ക് ഇന്നലെ പകൽ അൽപ്പം കാഠിന്യം കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ശക്തമായി. കാലവർഷത്തിൽ ജില്ലയിൽ ഇതുവരെ 13 ജീവനുകൾ പൊലിഞ്ഞു. 36 വീടുകൾ പൂർണമായും 1051 വീടുകൾ ഭാഗിക മായും തകർന്നു. ഇന്നലെ മാത്രം ഏഴ് വീടുകൾ പൂർണമായും 132 വീടുകൾ ഭാഗികമായും തകർന്നു. മണ്ണിടിച്ചലിലും മരം വീണുമാണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.

ഇന്നലെ രാവിലെ പുഴകളിലേയും തോടുകളിലേയും വെള്ളമിറങ്ങിയതോടെ പകൽ സമയം ക്യാന്പുകളിൽ നിന്ന് തിരിച്ച് വീടുകളിലെത്തിയ പലർക്കും വൈകുന്നേരത്തോടെ ക്യാന്പിലേക്കു തന്നെ മടങ്ങേണ്ടി വന്നു. ഇരിട്ടി, ശ്രീകണ്ഠപുരം, ഇരിക്കൂർ, ഉളിക്കൽ, കണ്ണവം, മട്ടന്നൂർ, കീഴല്ലൂർ, എടയന്നൂർ, തലശേരി, മുഴപ്പിലങ്ങാട്, ധർമടം, എടക്കാട്, മേഖലകളിൽ ഇപ്പോഴും പല വീടുകളും ഇപ്പോഴും വെള്ളത്തിലാണ്.

നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കോളയാട്, കണ്ണവം, ചിറ്റാരിപ്പറന്പ് മേഖലയിൽ നിരവധി കുടുംബങ്ങൾഇപ്പോൾ ക്യാന്പിലും ബന്ധുവീടുകളിലുമാണ്. കണ്ണവത്ത് ഇന്നലെ നടപ്പാലം ഒഴുകിപ്പോയിരുന്നു. ജില്ലയിലെ ഭൂരിഭാഗം കൃഷിയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

കോർപറേഷൻ പരിധിയിലെ പടന്നപ്പാലം, മഞ്ചപ്പാലം ഭാഗങ്ങളിൽ പല വീടുകളും വെള്ളത്തിനടിയിലാണ്. ഇവിടെയുള്ള പലരും ബന്ധുവീടുകളിലേക്കു മാറി. കാനാന്പുഴ തീരത്തോടു ചേർന്നുള്ള അഞ്ചു കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.

കനത്ത മഴയിൽ കക്കാട് പുഴ കവിഞ്ഞൊഴുകി നിൽക്കുകയാണ്. ഇതോടെ പള്ളിപ്രം-കക്കാട് റോഡ് വെള്ളത്തിലായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും രണ്ടും മൂന്നും പ്ലാറ്റ് ഫോമിലൂടെയുള്ള വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.

വളപട്ടണം പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ഇവിടെനിന്നും മാറ്റിപ്പാർപ്പിച്ചു. കോറളായി തുരുത്തിൽ 10 കുടുംബങ്ങൾ കടുത്ത പ്രയാസം നേരിടുകയാണ്. ചക്കരക്കൽ അഞ്ചരക്കണ്ടി മേഖലയിലും കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശമാണ് റിപ്പോർട്ട് ചെയ്യുന്നത്.

മണക്കടവ്: മണക്കടവ്- മാമ്പോയിൽ റോഡിൽ കാരിക്കയം പാലത്തിന് സമീപം വളവിൽ മതിൽ ഇടിഞ്ഞു വീണ് എറെ നേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. ഇനിയും മതിൽ ഇടിയാൻ സാധ്യതയുള്ള തിനാൽ ഇതു വഴി പോകുന്നവർ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് നിർദേശം നല്കി.


ശ്രീകണ്ഠപുരം: നഗരസഭയിലെ പ്രളയ ബാധിത പ്രദേശങ്ങൾ അസി. കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ സന്ദർശിച്ചു. വില്ലേജ് ഓഫീസർ പ്രീതി, നഗരസഭാ സെക്രട്ടറി ടി.വി.നാരായണൻ, ജീവനക്കാരായ കെ. അനീഷ്, പി. നിഷ. തോമസ് വടകര, ജെഫിൻ തോമസ്, മധുസൂദനൻ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അലക്സ് നഗർ പാരിഷ് ഹാളിൽ സൗകര്യം ഒരുക്കാമെന്ന് പള്ളി വികാരി ഫാ. തോമസ് വട്ടക്കാട്ടിൽ വാർഡ് കൗൺസിലർ ത്രേസ്യാമ്മ മാത്യുവിനെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സജീവ് ജോസഫ് എഎൽഎയും വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയും ദുരിതാശ്വാസ ക്യാന്പുകളും സന്ദർശിച്ചു. കോൺഗ്രസ് നേതാവ് സോണി സെബാസ്റ്റ്യനും ഇവർക്കൊപ്പമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നു.

പരിശോധന
കർശനമാക്കി പോലീസ്;
കൊട്ടിയൂരിൽ
ചെക്ക്പോസ്റ്റ് ആരംഭിച്ചു

കൊട്ടിയൂർ: വയനാട്ടിൽ ഉരുൾപൊട്ടൽ നടന്നിടത്തേക്ക് കാഴ്ചക്കാരെന്ന നിലയിൽ പലരും പോകുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുമെന്നതിനാൽ വയനാട്ടിലേക്കുള്ള യാത്രയക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. പോലീസ്.

ഇതിന്‍റെ ഭാഗമായി കൊട്ടിയൂരിൽ ചെക്ക് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു. കൊട്ടിയൂർ ക്ഷേത്രത്തിനടുത്താണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ 20 അംഗ പോലീസ് സംഘമാണ് വാഹന പരിശോധന നടത്തുന്നത്. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവരുടെ രേഖകൾ പരിശോധിച്ച് വയനാട് സ്വദേശികളാണെന്ന് ബോധ്യപ്പെടുന്നവരെയും വയനാട്ടിലേക്ക് അടിയന്തിരമായി എത്തേണ്ട‌വരെയും മാത്രമാണ് കുടത്തി വിടുന്നത്. പാൽച്ചുരം ഭാഗത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

18 ദുരിതാശ്വാസ ക്യാമ്പുകളിലായി 815 പേർ

കണ്ണൂർ: ജില്ലയിൽ കാലവർഷത്തെ തുടർന്ന് ഇന്നലെ നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 215 കുടുംബങ്ങളിലെ 815പേർ.

ഏറ്റവും കൂടുതൽ ക്യാമ്പ് തലശേരി താലൂക്കിലാണ്. ഇവിടെ 12 ക്യാമ്പുകളിലായി 153 കുടുംബങ്ങളിലെ 537 പേരാണുള്ളത്. ഇരിട്ടി താലൂക്കിൽ നാല് ക്യാമ്പുകളിലായി 49 കുടുംബങ്ങളിലെ 247 പേരും തളിപറന്പ് താലൂക്കിൽ ഒരു ക്യാന്പിൽ 11 കുടുംബങ്ങളിലെ 24 പേരും കണ്ണൂർ താലൂക്കിൽ ഒരു ക്യാന്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നുള്ള ഏഴു പേരുമാണ് ഉള്ളത്.