അമ്മയ്ക്കൊപ്പം കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ രണ്ടു കുട്ടികൾ മരിച്ചു
Wednesday, July 31, 2024 10:17 PM IST
കൂത്തുപറമ്പ്: ബിഹാർ സ്വദേശിനിയായ അമ്മയ്ക്കൊപ്പം കിണറ്റിൽവീണ നിലയിൽ കണ്ടെത്തിയ രണ്ടു കുട്ടികൾ മരിച്ചു. ബീഹാർ സ്വദേശിനിയായ ഖുശ്ബുവിന്‍റെ മക്കളായ രാജമണി (മൂന്നര), അഭിരാജ് (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് പന്ന്യോറ മാവേലി മുക്കിനടുത്ത വാടകവീട്ടിലെ കിണറ്റിൽ വീണ നിലയിൽ ഖുശ്ബുവിനെയും മക്കളെയും കണ്ടെത്തിയത്.

ആൾമറയുള്ള കിണറിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് അയൽവാസികൾ വന്നു നോക്കിയപ്പോൾ പടവിൽ പിടിച്ചുനിൽക്കുന്ന ഖുശ്ബുവിനെയാണ് കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന്‌ സ്ഥലത്തെത്തിയ കൂത്തുപറമ്പ് പോലീസും അഗ്നിരക്ഷാസേനയും മൂന്നു പേരെയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചു.


അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. നിർമാണ തൊഴിലാളിയായ ബുദാസ് (രൂപേഷ്) എന്നയാൾക്കൊപ്പമായിരുന്നു ഖുശ്ബുവും കുട്ടികളും വർഷങ്ങളായി വാടകവീട്ടിൽ താമസിച്ചു വന്നിരുന്നത്. ചികിത്സയിലുള്ള ഖുശ്ബുവിൽ നിന്ന് വിശദമായ മൊഴിയെടുത്താലേ സംഭവത്തിന്‍റെ യഥാർഥ കാരണം അറിയാൻ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ തലശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.