പുഴകൾ കരകവിഞ്ഞു; പാലങ്ങളും റോഡുകളും മുങ്ങി
Wednesday, July 31, 2024 7:43 AM IST
ഇരിട്ടി: കനത്ത മഴ മലയോര മേഖലയെ ഭീതിയിലാഴ്ത്തി. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി മേഖലയിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. മണ്ണിടിഞ്ഞു രണ്ട് വീട് ഭാഗികമായി തകർന്നു. സംസ്ഥാന ഹൈവേ ഉൾപ്പെടെ ഗ്രാമീണ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. മണ്ണിടിച്ചിലിൽ മാടത്തിൽ സെന്‍റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരിയുടെ പിൻവശത്തെ മൺതിട്ട ഇടിഞ്ഞ് അപകട ഭീഷണിയായി. 25 കല്ലറകൾ മണ്ണിനടിയിലായി.

കൂറ്റൻ തെങ്ങുകൾ ഉൾപ്പെടെ കടപുഴകി പള്ളി പാരിഷ് ഹാളിനും സെമിത്തേരി ചാപ്പലിനും മുകളിൽ പതിക്കുമെന്ന നിലയിലാണ്. ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര, പെരിയത്തിൽ, ഉളിയിൽ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നു 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തില്ലങ്കേരി തെക്കംപൊയിലിലും 12 ഓളം വീടുകളിലും വെള്ളം കയറി. ഉളിയിൽ തോട് കരകവിഞ്ഞു ഉളിയിൽ ഗവ. യുപി സ്‌കൂളിന്‍റെ ക്ലാസ് മുറികളിൽ അടക്കം വെള്ളം കയറി. പള്ള്യത്തെ ആരാധനാ വീട്ടിൽ പി.വി. രതീഷിന്‍റെ വീട് മണ്ണിടിഞ്ഞു ഭാഗികമായി തകർന്നു. പെരിയത്തിലെ പോണിച്ചി അലി, എം.വി. ഇബ്രാഹിം, കുലോൻ ഇബ്രാഹീംകുട്ടി, മുബഷീർ, ഹാഷിം, പുന്താച്ചി താഹിറ, മുട്ട അഷ്റഫ് എന്നിവരുടെ വീടുകളിലും വെളിയമ്പ്ര കാഞ്ഞിരംകരിയിലെ സുബാഷ് വെളിയമ്പ്ര, ഇ.കെ. പ്രസന്ന, കെ. തങ്കമണി, കെ. ശശി എന്നിവരുടെ വീടുകളിലും വെള്ളം കയറി.

വട്ടക്കയം ഇല്ലംമുക്കിലെ രാമചന്ദ്രൻ, എം.വി. ശശീധരൻ, വി.കെ. ശശീധരൻ, കല്ലേരിക്കലിലെ ഷെറീഫ്, കുട്ട്യപ്പ, മൂസ, ആർ.പി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീടുകളിലും വെള്ളം കയറി.
എം.വി. ശശിധരന്‍റെ വാഴത്തോട്ടം വെള്ളത്തിൽ മുങ്ങി. ഉളിയിലെ ടൗണിലെ കെ. റാബിയ, പുതിയപറമ്പിൽ മുസ്‌ലി‌യാർ, സലാം, കല്ലേരിക്കലിലെ പാനേരി മൂസ, ഷെറീഫ്, കവിത പൂവ്വത്തുംകണ്ടി ആർ.പി. കുഞ്ഞിക്കണ്ണൻ, കെ.ടി. ആയിഷ, കുട്ട്യാത്ത, അക്കരചോലയിൽ ജലീൽ, പാച്ചിലാളത്തെ മഹേശൻ, ചാലിൽ ബാലൻ, കോമ്പിൽ അബ്‌ദുൾ ഖാദർ, പി.പി. മുസ, റാബിയ, അബ്‌ദുറഹിമാൻ, ടി.വി. ആഷിം, കെ. രാജൻ എന്നിവരുടെ വീടുകളിലും വെള്ളം കയറി. അയ്യൻകുന്ന് മുടയരിഞ്ഞിയിൽ പഞ്ചായത്ത് അംഗം കെ.വി. ഫിലോമിനയുടെ വീടിന്‍റെ മുകളിൽ മരം വീണു.

വീട് ഭാഗികമായി തകർന്നു. ചരളിലെ ഇളയാനിത്തോട്ടത്തിൽ വിലാസിനി, ആനപ്പന്തിയിലെ വെള്ളരിങ്ങാട് ഷെറിൻ എന്നിവരുടെ കിണറുകൾ ഇടിഞ്ഞു താഴ്ന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ മുരിക്കുംകരി വാർഡിലെ അറക്കപറമ്പിൽ ഷാനറ്റ് ജോസഫിന്‍റെ വീടിന് പിന്നിലെ മൺതിട്ട ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി. ഉളിക്കൽ പഞ്ചായത്തിലെ പ്രധാന പുഴയായായ വയത്തൂർ പുഴ ഇന്നലെ രാത്രി മുതൽ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി. വയത്തൂർ പുഴയിലെ പ്രധാന പാലങ്ങളായ വട്ട്യാന്തോട്, മണിക്കടവ്, വയത്തൂർ പാലങ്ങൾ തിങ്കളാഴ്ച അർധരാത്രിയോടെ വെള്ളത്തിനടിയിലാത് ചൊവ്വാഴ്ച പകലും അതേനില തുടർന്നു. ഇതോടെ മണിക്കടവ്, മണിപ്പാറ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിൽ ആയി.

പൊയ്യൂർകരി പൊതു ശ്മശാനത്തിൽ വെള്ളം കയറി. നെല്ലൂർ മാവിലക്കടവ് റോഡിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ കുര്യനി ഭാർഗവിയുടെയും ഓതേനന്‍റെയും വീട്ടിലേക്കുള്ള വഴികളിലും മുറ്റംവരെ വെള്ളം കയറി. പ്രധാന തോടുകൾ കവിഞ്ഞതോടെ ചെറിയ തോടുകളിൽ വെള്ളം നിറഞ്ഞ് സമീപത്തെ പറമ്പുകളിൽ വെള്ളം കയറി. കർണാടക വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലാണ് ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരാൻ കാരണം. മേഖലയിൽ നിന്നും രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

ഇരിട്ടി-ഇരിക്കൂർ, ഇരിട്ടി-കൂത്തുപറമ്പ്, എടൂർ-പാലപ്പുഴ-മണത്തണ മലയോര ഹൈവേ, വള്ളിത്തോട്- കൂട്ടുപുഴ, പാലപ്പുഴ-ആറളം ഫാം- കീഴ്പള്ളി, കൊട്ടാരം-കാഞ്ഞിരംകേരി അമ്പലം, കൊട്ടാരം-പെരിയത്തിൽ, വാണിയപ്പാറ-രണ്ടാംകടവ്, ചെടിക്കുളം-വീർപ്പാട്, ഉളിയിൽ-പാച്ചിലാളം എന്നീ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

വാണിയപ്പാറ രണ്ടാംകടവ് ഹോമിയോ ഡിസ്പെൻസറിക്ക് സമീപവും തില്ലങ്കേരി തലച്ചങ്ങാട് കുണ്ടുതോട് മരാമത്ത് റോഡിലും മണ്ണിടിച്ചിൽ ഉണ്ടായി. തില്ലങ്കേരി ചന്ദ്രിയുടെ വീടിനു പിന്നിൽ കുന്നിടിച്ചിലും ശക്ത‌മായ ഉറവയും രൂപപ്പെട്ടു. വീട് അപകടത്തിലായി. വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. ഇരിട്ടി വൈദ്യുതി ഡിവിഷനിൽപ്പെട്ട മലയോര ഗ്രാമങ്ങളിൽ വൈദ്യുതി തടസം തുടരുകയാണ്. ബാരാപോൾ പുഴ, ബാവലി പുഴ, നുച്യാട് പുഴ, വെമ്പുഴ, കൊണ്ടൂർ പുഴ, പാലപ്പുഴ, ഉളിയിൽ തോട് എന്നിവ നിറഞ്ഞു. സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പടിയൂർ മാങ്കുഴിയിൽ കെ.പി. പ്രകാശന്‍റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. പടിയൂർ കൊമ്പൻപാറയിൽ കെ.പി. പ്രേമന്‍റെ വീടിന് പിൻവശത്തെ മൺതിട്ട ഇടിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചു.
ആറളം ഫാം പാലപ്പുഴ പാലം രണ്ടാംദിവസവും വെള്ളത്തിനടിയിലാണ്. പഴശി പദ്ധതിയുടെ 12 ഷട്ടറുകൾ പൂർണമായും നാല് ഷട്ടറുകൾ ഭാഗികമായും തുറന്നതോടെ വളപട്ടണം പുഴ നിറഞ്ഞു കവിഞ്ഞു.

പഴശി പദ്ധതി പ്രദേശത്തെ പഴശി ഗാർഡനിൽ പുഴയിൽ നിന്നു വെള്ളം കയറി. മൂന്ന് കൂറ്റൻ മരങ്ങൾ കടപുഴകി രണ്ടു കടകൾ തകർന്നു. കിളിയന്തറ വളവുപാറയിലെ മണ്ണിടിച്ചിൽ ഭീഷണി രണ്ടാംദിവസും തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനാന്തര പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചില്ല. വള്ളിത്തോട്-ചരൾ-കച്ചേരിക്കടവ് പാലം റീബിൽഡ് കേരള റോഡ് വഴിയാണ് ഗതാഗതം. 
ഇരിട്ടി: നിർമാണത്തിലിരിക്കുന്നവീടിന്‍റ കൂറ്റൻ മതിൽ ഇടിഞ്ഞു വീണ് കിണർ ഇടിഞ്ഞു. എടക്കാനം എടയിൽക്കുന്ന് ഹൗസിൽ എം.കെ. ജാനകിയുടെ വീട് അപകടാവസ്ഥയിലായി. ഉളിക്കൽ പരിക്കളം കോടാപറമ്പ് റോഡിലെ വെള്ളുവ സുജലയുടെ വീട്ടു മതിൽ ഇടിഞ്ഞു.

കണിച്ചാർ: മണ്ണിടിച്ചിലും മഴവെളളപാച്ചിലും ഉണ്ടായതിനെ തുടര്‍ന്ന ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി താഴെ വെളളറയിലെ കുടുംബങ്ങളെയാണ് അപകട സാധ്യത കണക്കിലെടുത്ത് സാസ്‌ക്കാരിക കേന്ദ്രത്തിലേക്ക് മാറ്റിയത്. തഹസില്‍ദാര്‍ എം. ലക്ഷമണന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. കളപ്പുരയ്ക്കല്‍ രാജു, കുന്നുമ്മല്‍ പദ്മനാഭന്‍, കുന്നുമ്മല്‍ ഗിരീഷ്, കുന്നുമ്മല്‍ വാസു, തോട്ടത്തില്‍ സജി, വലിയപറമ്പില്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

മഴ തുടരുന്നതിനാല്‍ വലിയ രീതിയിലുളള മലവെളളപാച്ചിലിനും മണ്ണിടിച്ചിലിനുമുളള സാധ്യതയാണ് നിലനില്‍ക്കുന്നത്. സെമിനാരി വില്ല, 29-ാം മൈല്‍ ഭാഗത്ത് പലയിടത്തും ഭൂമി ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാകുമോയെന്ന് ആശങ്കയാണ് ഉയരുന്നത്. നെല്ലാനി പുഴ കരകവിഞ്ഞതോടെ താഴെ വെളളറ ഭാഗത്തെ കൃഷിയിടങ്ങളിലും വീടുകളുടെ മുറ്റത്തും വെള്ളം കയറി.


വീട് ഇടിഞ്ഞു വീണ് ഒരാൾക്ക് പരിക്ക്

കൊളക്കാട്: കനത്ത മഴയിൽ വീടിന്‍റെ പിൻഭാഗം ഇടിഞ്ഞുവീണ് ഒരാൾക്ക് പരിക്ക്. കൊളക്കാട് സ്വദേശി മുകളേൽ ജോണിയുടെ വീടാണ് ഇന്നലെ ഉച്ചക്കുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ ജോണിയുടെ സഹോദരി പ്രജീതക്ക് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ പ്രജീത സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീടിന്‍റെ പിൻഭാഗത്തെ മേൽക്കൂരയാണ് ഇടിഞ്ഞുവീണത്. നാട്ടുകാരുടെ സഹായത്തോടെ പിൻഭാഗം ടാർപായ് മേഞ്ഞ് താത്കാലിക സഹായം ഒരുക്കി.

മട്ടന്നൂർ: ശക്തമായ മഴയിൽ മട്ടന്നൂർ മേഖലയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. വീടുകളിലടക്കം വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വട്ടക്കയം പാലം വെളളത്തിൽ മുങ്ങി. മേറ്റടി അമ്പലത്തിനു സമീപത്തെ വീടുകളിൽ വെള്ളം കയറി. മട്ടന്നൂർ-കണ്ണൂർ റോഡിൽ എടയന്നൂരിൽ വെള്ളം കയറി ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയായി.

മണ്ണൂർ നായിക്കാലിയിൽ റോഡ് ഇടിഞ്ഞ ഭാഗങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വെളിയമ്പ്ര കൊട്ടാരം പെരിയത്തിൽ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. വെളിയമ്പ്ര കാഞ്ഞിരമണ്ണ് ഭാഗത്ത് മൂന്ന് വീടുകളിൽ വെള്ളം കയറി. കരേറ്റ-മാലൂർ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കരേറ്റ-കാഞ്ഞിലേരി റോഡിൽ വെള്ളം കയറിയതിനെ തുടർന്നു ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതെയായി. പെരിഞ്ചേരി ദേവർക്കാട് ഭാഗങ്ങളിൽ കൃഷിയിടത്തിലും റോഡിലും വെള്ളം കയറി. കനത്ത മഴയിൽ മെരുവമ്പായി പുഴ കരകവിഞ്ഞ് റോഡിൽ വെള്ളം കയറി. ഇതേ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. നീർവേലി അളകാപുരി, കരേറ്റ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്.

ശക്തമായ മഴയിൽ ചാലോട് ഗോവിന്ദാം വയൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലും പരിസരത്തും വെള്ളം കയറി. ക്ഷേത്രമുറ്റമടക്കം വെള്ളത്തിലായി. ചാലോട് അഞ്ചരക്കണ്ടി റോഡിൽ അണ്ടി കമ്പനിയുടെ ചുറ്റുമതിൽ തകർന്നു. ചാലോടിലും പനയത്താംപറമ്പിലും കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ കൂറ്റൻ മതിലിടിഞ്ഞ് വീണ് നാശം. ചാവശേരി ചെറുവയലിലെ എം. അനീഷ് ബാബുവിന്‍റെ വീടിന്‍റെ പിൻഭാഗത്തെ മതിലാണ് നിലം പതിച്ചത്. മണ്ണു വീണ് കിണർ നികന്നു. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൂറ്റൻപാറയും മണ്ണും താഴേക്ക് പതിച്ചു

ചാവശേരിയിൽ കുന്നിനു മുകളിൽ നിന്ന് കൂറ്റൻപാറയും മണ്ണും താഴേക്ക് പതിച്ചത് ജനങ്ങളെ ഭീതിയിലാക്കി. അപകട ഭീഷണിയിൽ കിടക്കുന്ന കൂറ്റൻ കല്ല് ഉടൻ പൊട്ടിച്ച് നീക്കണമെന്ന ആവശ്യം ശക്തമായി. ചാവശേരി പഴയ പോസ്റ്റാഫീസ് ഗണപതി ക്ഷേത്രത്തിന് സമീപത്തെ റബർ തോട്ടത്തിന് മുകളിലുള്ള കൂറ്റൻ കല്ലാണ് കഴിഞ്ഞ ദിവസം രാത്രി മഴയിൽ ഇളകി താഴേക്കു പതിച്ചത്. രണ്ടാൾ ഉയരത്തിലുള്ള കല്ലുള്ള കല്ലും ചെറുതും വലതുമായ കല്ലുകളും കുന്നിനുമുകളിൽ നിന്ന് ഇളകിയിരുന്നു. വീണ കല്ലിന് പുറമെ മറ്റൊരു കല്ലും കൂടി വീഴാൻ അപകട ഭീഷണിയിലാണ്.

നാട്ടുകാർ വിവരം അറിയിച്ചതിനാൽ മട്ടന്നൂരിൽ നിന്ന് അഗ്നിശമന വിഭാഗവും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഭീഷണിയുള്ളതിനാൽ പത്തോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. സംഭവം അറിഞ്ഞ് റവന്യു, ഇരിട്ടി നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു. ഭീഷണിയുള്ള വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വേഗത്തിൽ തന്നെ പരിഹാരമുണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു.

കൂത്തുപറമ്പ്: കനത്ത മഴയിൽ കോളയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി വൻ നാശ നഷ്ടം. പുന്നപ്പാലത്തെ വിജേഷിന്‍റെ വീട് ഭാഗികമായി തകർന്നു. പുന്നപ്പാലം ടൗണിൽ ശ്രീകൃഷ്ണ റസ്റ്റോറന്‍റിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. കുട്ടാട്ടു തോട്ടത്തിൽ തങ്കച്ചൻ, കണ്ണങ്കേരി രാജൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ആലച്ചേരി കക്കം തോടിലെ മാടപ്പാട്ട് അപ്പച്ചൻ, തെക്കയിൽ മാത്യു, വാര്യാട്ട് ജയിംസ്, ഉറുമ്പിൽ വിനു എന്നിവരുടെയും അറയങ്ങാട് സ്നേഹഭവന് സമീപം മുത്തുപറമ്പിൽ ജോസ്, കാഞ്ഞിരംപറമ്പിൽ ആന്‍റണി, മേനച്ചോടി തയ്യിൽ ത്രേസ്യ, തയ്യിൽ ജയിംസ്, തയ്യിൽ ഡിക്സൻ, ചമ്പാടൻ ബിജു എന്നിവരുടെ വീടുകളിൽ വലിയതോതിൽ വെള്ളം കയറി വീട് ഒഴിഞ്ഞു പോകേണ്ട സ്ഥിതിയുണ്ടായി. ചിലർ വീടിന്‍റെ രണ്ടാം നിലയിൽ അഭയം തേടി. കോളയാട്, നെടുംപൊയിൽ, ആലച്ചേരി, വായന്നൂർ, പെരുവ ഭാഗങ്ങളിൽ ഗതാഗതം തടസപ്പെട്ടു.

പഴയങ്ങാടി: ചെറുകുന്ന് കുന്നനങ്ങാട് കുന്നിൻ മതിലകം ശിവക്ഷേത്രത്തിന് അടുത്ത കുന്നാണ് ഇടിഞ്ഞു വീണത്. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. വലിയ പാറക്കെട്ടുകൾ വീടുകൾക്ക് തൊട്ടരികിലാണ് പതിച്ചത്. നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. കുന്നിടിച്ചിലിനോടൊപ്പം കുന്നിൻ മുകളിൽ നിന്നും ചെളിവെള്ളവും ഒഴുകിയെത്തിയതോടെ ജനങ്ങൾ ദുരിതത്തിൽ ആയിരിക്കുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് കുന്നിൻ തെരുവിലെ തട്ടാൻകിട ഗീതയെയും കുടുംബത്തെയും നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു.

പ്രദേശത്തെ മറ്റു വീടുകളും അപകടാവസ്ഥയിലാണ്. സുരക്ഷ ഒരുക്കുന്നതിനായി ദേവസ്വം വകുപ്പിനെയും മറ്റ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന ക്ഷേത്രം ഭാരവാഹികളും പറഞ്ഞു. ചെറുകുന്ന് വില്ലേജ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ചുറ്റുമതിൽ ഇടിഞ്ഞു വീണു.

ഇന്നലെ പുലർച്ചയോടെ ആയിരുന്നു സംഭവം. മതിൽ ഇടിഞ്ഞ് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഭാഗത്തേക്കാണ് വീണത്. പഴയങ്ങാടി റെയിൽവേ അടിപ്പാലം മുതൽ ബിവി റോഡ് കവല വെള്ളം കയറി. പുതിയങ്ങാടി നീരൊഴുക്കുംചാലിൽ നിരവധി വീടുകളിൽ വെള്ളം കയറി. മത്സ്യതൊഴിലാളികളടക്കമുള്ള കുടുംബങ്ങൾ ദുരിതത്തിലായി. കിണറുകളിലടക്കം ഉപ്പുവെള്ളം കയറിയതിനാൽ ശുദ്ധജല ക്ഷാമവും രൂക്ഷമാണ്.

മാഹി: മഴ കനത്തതോടെ കോപ്പാലം-പാനൂർ റോഡിലെ മാക്കുനിയിൽ റോഡിൽ ഇന്നലെ ഉച്ചയോടെ വീണ്ടും വെള്ളം കയറി. പൊന്ന്യം പുഴ കരകവിഞ്ഞതോടെയാണ് വെള്ളം ഒഴുകിയെത്തിയത്. പാനൂർ ഭാഗത്ത് നിന്നും, തലശേരി ഭാഗത്തു നിന്നും വാഹനങ്ങൾ കൂട്ടമായി എത്തിയതോടെ നാട്ടുകാർ ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ ഓരോന്നായി കടത്തി വിട്ടു. പന്തക്കൽ-മൂലക്കടവ് മിനി സ്റ്റേഡിയത്തിലും വെള്ളം കയറി ഇതിനു സമീപം താമസിക്കുന്ന രണ്ടു വീടുകളിലെ ആളുകളെ ബന്ധുവീട്ടിലേക്ക് മാറി. മൂലക്കടവ് കവലയിലും വെള്ളം കയറിത്തുടങ്ങി. കുന്നുമ്മൽപാലം പരിസരത്തെ വി.പി. വത്സരാജിന്‍റെ വീട്ടുമുറ്റത്തും വെള്ളം കയറി. ഇവരെയും ബന്ധുവീട്ടിലേക്ക് മാറി. മാഹി റവന്യു വകുപ്പ് അധികൃതരും പന്തക്കൽ പോലീസും സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.