പെരുമഴ; വീടുകൾ വെള്ളത്തിൽ , പുഴകൾ കരകവിഞ്ഞു
Wednesday, July 31, 2024 7:43 AM IST
കണ്ണൂർ: ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ശ്രീകണ്ഠപുരം, ഉളിക്കൽ, കണ്ണവം, മട്ടന്നൂർ, കീഴല്ലൂർ, എടയന്നൂർ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ശ്രീകണ്ഠപുരം മേഖലയിൽ ഗതാഗതം തടസപ്പെട്ടു. നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കോളയാട്, കണ്ണവം, ചിറ്റാരിപ്പറന്പ് മേഖലയിൽ 30 ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കണ്ണവത്ത് നടപ്പാലം ഒഴുകിപ്പോയി. മെരുവന്പായി, കണ്ണവം, നീർവേലി, ചെങ്ങളായി പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് ഈ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇരിട്ടി-തളിപ്പറന്പ് സംസ്ഥാന പാതയിലും മട്ടന്നൂർ-കണ്ണൂർ റോഡിൽ എടയന്നൂരിലും വെള്ളം കയറി വാഹനഗതാഗതം തടസപ്പെട്ടു. കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. മരം കടപുഴകി വീണ് വീടുകൾക്കും നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധിയായിരുന്നു. പലയിടങ്ങളിലും പാലങ്ങളും റോഡുകളും വെള്ളത്തിലായതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥ യിലാണ്.

കൂത്തുപറന്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം അപകടമുണ്ടായ ക്വാറിക്കടുത്തുള്ള മറ്റൊരു ക്വാറിയിലാണ് വീണ്ടും മണ്ണിടിഞ്ഞത്. പ്രദേശത്ത് അപകടഭീഷണി നിലനിൽക്കുകയാണ്.

ശക്തമായ ജാഗ്രത തുടരണമെന്ന് കളക്ടർ

കണ്ണൂർ: മഴ തുടരുന്നതിനാൽ ജില്ലയിൽ ശക്തമായ ജാഗ്രത വേണമെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നല്കണമെന്നും ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

നടുവിൽ: പാത്തൻപാറയിൽ കാറ്റിൽ വ്യാപക നാശനഷ്ടം. ഇന്നലെ പുലർച്ചെ ശക്തമായ മഴയിൽ ഉണ്ടായ കാറ്റിലാണ് പ്രദേശത്ത് വലിയ നാശനഷ്ടം വിതച്ചത്. ഇന്നലെ പകൽസമയത്തും പ്രദേശത്ത് അതിശക്തമായ കാറ്റ് തുടരുകയാണ്. ഉച്ചയ്ക്കുണ്ടായ കാറ്റിൽ പാത്തൻപാറ റോഡിൽ വലിയ മരങ്ങൾ പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ഇത് നാട്ടുകാരുടെ നേതൃത്വത്തിലാണ് മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

വെള്ളാട് മുളകുവള്ളി അങ്കണവാടി കെട്ടിടത്തിലേക്ക് കൂറ്റൻ പാറ ഉരുണ്ടുവന്ന് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചു നിരവധി കർഷകരുടെ കാർഷികവിളകൾ കാറ്റിൽ നിലംപൊത്തി ജാതി ഉലക്കാരായ ഏത്ത വാഴകൾ റബർ കുരുമുളക് തുടങ്ങിയവയ്ക്കെല്ലാം വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആലക്കാട്ടു പാപ്പിനിശേരി ശ്രീജ, ലൈസമ്മ മാത്യു ഓലിക്കൽ, ഇ. രാമചന്ദ്രൻ, ആന്‍റണി കവിയിൽ, സിനോജ് പട്ടാംകുളത്ത്, ദേവസ്യ പട്ടാംകുളത്ത്, ബെന്നി കുന്നക്കാട്ട്‌ എന്നിവർക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ വിലങ്ങോലി, കൃഷിഓഫിസർ കെ. അഫിയ, കൃഷി അസിസ്റ്റന്‍റ് എം.ജെ. ലിജോ, വിജില പ്രാൻ, പി.കെ. ശരണ്യ, ഫീൽഡ് അസിസ്റ്റന്‍റ് സുഗന്ധി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

പെരുമ്പടവ്: കനത്ത കാറ്റിലും മഴയിലും മലയോരത്ത് വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപക നാഷനഷ്ടം. എരമം-കുറ്റൂർ പഞ്ചായത്തിലെ കൂത്തൂരിൽ കനത്ത മഴയിൽ ഇ.കെ. രാജപ്പന്‍റെ വീട് പൂർണമായും തകർന്നു. എരുവാട്ടിയിലും വീടുകൾക്കും വിളകൾക്കും വ്യാപക നഷ്ടം സംഭവിച്ചു.

എരുവാട്ടിയിലെ എ.എം. സുഹറയുടെ വീടിന്‍റെ അടുക്കള ഭാഗികമായി തകർന്നു. പിലാക്കൂലിലെ മിസ്രിയയുടെ വീടിനും കേടുപാടുകൾ സംഭവിച്ചു. പഴയപുരയിലെ ആമിന, ആസിയ, ആയിഷ, പാറോൽ മുനീറ, പിലാകൂൽ ഫാത്തിമ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി. ബ്ലോക്ക്‌ പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി, വാർഡംഗം ജോസഫ് ജോൺ ഉഴുന്നുപാറയിൽ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു.

ചപ്പാരപ്പടവ്: ശക്തമായ മഴയിൽ ചപ്പാരപ്പടവ് ടൗണിൽ വെള്ളം കയറി. ഇന്നലെ രാവിലെ 11.30 ന് പെയ്ത മഴയോടെയാണ് ടൗണിൽ വെള്ളം കയറാൻ തുടങ്ങിയത്. ഇതോടെ ചപ്പാരപ്പടവ് ഭാഗത്തു നിന്ന് ആലക്കോടേയ്ക്കും പഞ്ചായത്ത് ഓഫീസ് റോഡിലേക്കും ഉള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ചപ്പാരപ്പടവ് ടൗണിൽ ഈ കാലവർഷത്തിൽ മൂന്നാം തവണയാണ് വെള്ളം കയറുന്നത്. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയുന്നതിനായി ഒരു കോടിയുടെ പ്രോജക്ട് പഞ്ചായത്ത് തയാറാക്കിയതല്ലാതെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ടൗണിലെ വ്യാപാരികൾക്കും പ്രദേശവാസികൾക്കും ഇതിൽ കടുത്ത അമർഷമുണ്ട്.

ചെറുപുഴ: വാഴക്കുണ്ടം-ചൂരപ്പടവ് റോഡിൽ സൂര്യഗിരി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കാറ്റിൽ റബർ മരങ്ങൾ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. പുഴക്കര റസാഖ്, വട്ടക്കുന്നേൽ തോമസ്, കാരിവേലിൽ ജോയി എന്നിവരുടേതടക്കമുള്ള റബർ മരങ്ങളാണ് കാറ്റിൽ ഒടിഞ്ഞത്. ഇതു വഴിയുള്ള ഏക ബസ് സർവീസ് തടപ്പെടാതിരിക്കാനായി ചിറ്റാട്ടിൽ ബിനോയി, ബേബി എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുനീക്കി.

മടമ്പം: പെരുമഴയിൽ മടമ്പവും ഒറ്റപ്പെട്ടു. മടമ്പത്ത് പൊടിക്കളം റോഡിൽ കൈതപ്രം വരെ വെള്ളം കയറി. അലക്സ് നഗർ 56ലും വഞ്ഞൂരിലും കാഞ്ഞിലേരിയിലും ബാലങ്കരിയിലും മൈക്കിൾഗിരിയിലും വെള്ളംകയറി ഗതാഗതം നിലച്ചു. ഇതുകാരണം 56 ലുള്ളവർ മൂന്നു കിലോമീറ്റർ താണ്ടിയാണ് യാത്ര ചെയ്യുന്നത്. ജെസി കുര്യാക്കോസിന്‍റെ വീടിന് മുറ്റം വരെ വെള്ളമുയർന്നു. കണ്ടകശേരി പാലവും പൈസക്കരി വണ്ണായികടവും കരകവിഞ്ഞ് ഒഴുകുകയാണ്.

പയ്യാവൂർ ചമതച്ചാൽ പ്രദേശത്ത് രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ വൻതോതിലുള്ള കൃഷിനാശം സംഭവിച്ചു. നാഗനാടിയിൽ തോമസ് കോര, നാഗനാടിയിൽ കുര്യാക്കോസ് എന്നിവരുടെ കൃഷിയിടത്തിലെ റബർ, കശുമാവ് എന്നിവയാണ് കൂടുതലായും നശിച്ചത്. നാഗനാടിയിൽ ജോർജ്, ഒറവക്കുഴിയിൽ ജോസ്, തേനംമാക്കിൽ ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലും വ്യാപക നാശമുണ്ടായിട്ടുണ്ട്. നിരവധി വൈദ്യുത തൂണുകളും ലൈനുകളും തകർന്ന് പ്രദേശത്തെ വൈദ്യുതി വിതരണവും തകരാറിലായിരുന്നു. മരങ്ങൾ കടപുഴകി റോഡിൽ വീണ് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.

ആലക്കോട്: കനത്ത മഴയിലും കാറ്റിലും പാത്തൻപാറ, മുളകുവള്ളി പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടം. മുളകുവള്ളി ആറാം വാർഡിൽ അംഗണവാടി കെട്ടിടത്തിന് മുകളിലേക്ക് കല്ല് പതിച്ച് ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു. അവധി ആയിരുന്നതിനാൽ അങ്കണവാടിയിൽ കുട്ടികൾ ഇല്ലായിരുന്നു. പാത്തൻപാറയിൽ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധിപേർക്ക് കൃഷി നാശമുണ്ടായി. വാഴ, റബർ, തെങ്ങ്, കമുക്, മറ്റു മരങ്ങൾ എന്നിവ വ്യാപകമായി നശിച്ചു. ഈ പ്രദേശത്തെക്കുള്ള വൈദ്യുതി വിതരണവും തകരാറിലായി.


തളിപ്പറമ്പ്: കനത്ത മഴയിലും ശക്തമായ കാറ്റിലും പട്ടുവം പ്രദേശത്ത് വ്യാപകമായ നാശനഷ്ടം. ഇന്നലെ പുലർച്ചെയാണ് നാശനഷ്ടം സംഭവിച്ചത്. മാണുക്കര, കൂത്താട്, കാവുങ്കൽ, പറപ്പൂൽ, മുള്ളൂൽ, പടിഞ്ഞാറെ ചാൽ വാർഡുകളിലാണ് കാലവർഷക്കെടുതി ഉണ്ടായത്. കൂത്താടെ പി. സുഹറയുടെ വീടിന് പിൻവശത്തെ ഇടുപ്പ കുന്നിടിഞ്ഞ് കൂറ്റൻ കല്ലുകൾ വീടിന്‍റെ ചുമരിൽ പതിച്ചു. അതിനെ തുടർന്ന് വീട് അപകട ഭിഷണിയിലാണ്. മാണുക്കരയിൽ തെങ്ങ് വൈദ്യുതി കമ്പികളിലേക്ക് പൊട്ടിവീണു. മാണുക്കര മില്ലിന് സമീപത്തെ വത്സലന്‍റെ തെങ്ങാണ് കടപുഴകി വൈദ്യുത തൂണിൽ പതിച്ചത്.

മാണുക്കര അംഗണവാടിക്ക് സമീപത്തെ ഹരിദാസന്‍റ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കാവുങ്കലിൽ പി. സുജാതയുടെ വീട്ടുമുറ്റത്തെ ജാതിയാണ് റോഡിലേക്ക് വീണു ഗതാഗതം തടസപ്പെട്ടു. മുതുകുട പള്ളി റോഡിലെ കുന്നിനു മുകളിലുള്ള വി.വി. സുലൈഖയുടെ വീട്ടുമതിൽ ഇടിഞ്ഞു. പട്ടുവം പടിഞ്ഞാറെ വയലിലുള്ള പി.കെ. ഹസന്‍റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആറംഗ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

വെള്ളിക്കീലിലെ കണ്ണങ്കീൽ ഖദീജയുടെ വീട്ടു കിണർ മണ്ണിടിഞ്ഞ് തകർന്നു. മുള്ളൂൽ അരിയിൽ നാലാം തടത്തെ ലീലാ ലക്ഷമണന്‍റെ വീടിന്‍റെ മുകളിൽ മരം വീണ് മേൽപ്പുര തകർന്നു. പട്ടുവം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പറപ്പൂലിലെ എം. സുനിതയുടെ വീടിന്‍റെ ഞാലിയും കാറ്റിലും മഴയിലും തകർന്നിട്ടുണ്ട്.

റേഷൻ കടയിൽ വെള്ളം കയറി

ശക്തമായ മഴയിൽ ദേശീയപാതയിൽ റേഷൻകടയിൽ ചെളിവെള്ളംകയറി. അരിയും ആട്ടയും നശിച്ചു. തൃച്ചംബരത്തെ വി.കെ. വ്യാസന്‍റെ റേഷൻ കടയിലാണ് ചൊവ്വാഴ്ച പെയ്‌ത മഴയിൽ ചെളിയും വെള്ളവും കയറിയത്. കടയിലെ പതിനാറോളം വരുന്ന അരിചാക്കും ഒരു കിലോയുടെ 52 പാക്കറ്റ് ആട്ടയും നശിച്ചു. തൃച്ചംബരം ദേശീയപാതയിലെ ഓവുചാലിന്‍റെ നിർമാണത്തിന്‍റെ ഭാഗമായി ഓവുചാലിൽ മരകഷണങ്ങൾ സ്ഥാപിച്ചിരുന്നു. പണി പൂർത്തിയായിട്ടും അവ നീക്കം ചെയ്യാത്തതിനാലാണ് ഓവുചാലിൽ വെള്ളം കെട്ടി നില്ക്കുകയും അവ റോഡിലേക്കും റേഷൻ കടയിലേക്ക്‌ കയറുകയും ചെയ്യുന്നത്.

കുറുമാത്തൂർ തേറളായിൽ മണ്ണിടിഞ്ഞ് റോഡിലേക്കു വീണത് വാഹനങ്ങൾക്ക് അപകട ഭീഷണിയായി. കീഴാറ്റൂരിലെ അനിത സുരേന്ദ്രന്‍റെ വീട്ടിലേക്ക് സമീപത്തെ വീടിന്‍റെ മതിലിടിഞ്ഞ് കേടുപാടുകൾ സംഭവിച്ചു. വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. വെച്ചിയോട്ട് സിന്ധുവിന്‍റെ വീടിന്‍റെ മതിൽ തകർന്ന് മുറ്റം പുതിയോളം ഇടിഞ്ഞ് വീട് അപകട ഭീഷണിയിലായി. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. കീഴാറ്റൂരിൽ ബൈപ്പാസിന്‍റ ഇരുവശങ്ങളും, കീഴാറ്റൂർ വഴി പ്ലാത്തോട്ടത്തേക്ക് പോകുന്ന റോഡും കനത്ത മഴയിൽ വെള്ളം കയറി മുങ്ങി.

ബോട്ട് സർവീസുകൾ നിർത്തിവച്ചു

ധർമശാല: പറശിനിക്കടവിലെ ബോട്ട് സർവീസുകൾ നിർത്തിവച്ചു. കനത്തമഴ കാരണം പുഴയിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ബോട്ടു സർവീസുകൾ നിർത്തി വച്ചിരിക്കുന്നത്. വിനോദയാത്ര നടത്തുന സ്വകാര്യ ബോട്ടുകളും, ജലഗതാഗത വകുപ്പിന്‍റെ പറശിനി സ്റ്റേഷൻ പരിധിയിൽ ഉള്ള അഴീക്കൽ-മാട്ടൂൽ ഫെറി സർവീസ്, പറശിനി-മാട്ടൂൽ യാത്രാ സർവീസ്, ടൂറിസം സർവീസുകൾ എന്നിവയാണ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്.

കൊളച്ചേരി: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പാമ്പുരുത്തി ദ്വീപിലെ നിലവിലെ ജലനിരപ്പ് അധികൃതർ വിലയിരുത്തി. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി അബ്ദുൾ മജീദ്, വില്ലേജ് ഓഫിസർ കെ.വി. മഹേഷ്, പഞ്ചായത്ത് സെക്രട്ടറി അഭയൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

ജില്ലയിൽ ഏഴ് ക്യാമ്പിലായി 277 പേർ

കണ്ണൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിലെ തലശേരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പിലേക്ക് 79 കുടുംബങ്ങളിലെ 277 അംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. തലശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 61 പേർ കുട്ടികളാണ്.

തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട്മല സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറുകുടുംബങ്ങളിലെ 17 പേർ കഴിയുന്നു. ശിവപുരത്ത് കുണ്ടേരിപൊയിൽ എൽപി സ്കൂളിലെ ക്യാമ്പിലേക്ക്15 കുടുംബങ്ങളിലെ 57 പേരെ മാറ്റി.

പഴശിഡാമിന്‍റെ  മുഴുവൻ ഷട്ടറുകളും തുറക്കാൻ സാധ്യത

കണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും കിഴക്കൻ മലനിരകളിൽ മഴ ശക്തമാകുന്നതനുസരിച്ചും വൃഷ്ടി പ്രദേശത്തു ലഭിക്കുന്ന മഴയുടെ അളവിനനുസരിച്ചും റിസർവോയറിൽ ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ വെള്ളം ഒഴുകി എത്താൻ സാധ്യതയുള്ളതിനാൽ ബാരേജിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നു ജലം ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ട്. ബാരേജിന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഴശി ഇറിഗേഷൻ എക്സി. എൻജിനിയർ അറിയിച്ചു.


ശിവപുരം കുണ്ടേരിപൊയിൽ വാഗ്ഭടാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ ക്യാമ്പിലേക്ക് 28 കുടുംബങ്ങളിലെ 103 ആൾക്കാരെ മാറ്റി. ശിവപുരത്ത് മള്ളന്നൂർ ചിത്ര എന്നവരുടെ വീട്ടിൽ (താത്കാലികമായി) ഏഴ് കുടുംബങ്ങളിലെ 27 പേർ കഴിയുന്നു.

തളിപ്പറമ്പ് താലൂക്കിൽ ചങ്ങളായിയിൽ മാപ്പിള എൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഏഴു കുടുംബങ്ങളിലെ 19 പേർ കഴിയുന്നു. ഇരിട്ടി താലൂക്കിൽ കണിച്ചാർ സാംസ്കാരിക നിലയത്തിൽ ആറു കുടുംബങ്ങളിലെ 23 അംഗങ്ങൾ കഴിയുന്നു. ഇരിട്ടി താലൂക്കിൽ ചാവശേരി പോസ്റ്റ് ഓഫീസിനടുത്ത് കുത്തനെയുള്ള ഒരു വലിയപാറ ഇടിഞ്ഞതിനെ തുടർന്ന് അഞ്ചു കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.