മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: സഹായ വാഗ്ദാനങ്ങളുമായി തലശേരി അതിരൂപത
Wednesday, July 31, 2024 7:42 AM IST
കണ്ണൂർ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ച ആളുകളുടെ കുടുംബത്തിനും ഉറ്റവരെ കാണാതായ പ്രിയപ്പെട്ടവരുടെ ദുഃഖത്തിലും തലശേരി അതിരൂപത പങ്കുചേരുന്നുവെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തലശേരി അതിരൂപതയുടെ സഹായ സഹകരണങ്ങൾ വാദ്ഗാനം ചെയ്യുന്നു.

പ്രതികൂല കാലാവസ്ഥയിലും സർക്കാർ സംവിധാനങ്ങളോട് ചേർന്നു പ്രവർത്തിക്കാൻ തലശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വോളന്‍റിയർമാർ സന്നദ്ധരായി മുന്നോട്ടുവരണം. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം മൊബൈൽ ഫ്രീസറുകൾ ദുരന്തസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർഥിക്കുന്നതായും ആർച്ച്ബിഷപ് പറഞ്ഞു.

പ്രതിസന്ധിയിൽ ദുരിതബാധിതരോടൊപ്പം കണ്ണൂർ രൂപത

കണ്ണൂർ: കേരളത്തിൽ ദുരന്തങ്ങൾ തുടർക്കഥയാകുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതായി കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. 2018ലെ വലിയ പ്രളയത്തിനു ശേഷവും നിപ, കോവിഡ് തുടങ്ങി ഓരോ പ്രതിസന്ധികളും കേരളത്തെ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കുകയാണ്. ഒടുവിൽ വയനാടിൽനിന്നു ലഭിക്കുന്ന വാർത്തകളും ആരേയും വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്.


വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നൂറിലേറെ ജീവനുകൾ നഷ്ടപ്പെട്ടേക്കാമെന്ന വാർത്തകളാണ് ലഭിക്കുന്നത്. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയാണ്. ഈയൊരു പ്രതിസന്ധിയിൽ അവരോടൊപ്പം ഉണ്ടാകും. കേരളം ഒറ്റക്കെട്ടായി കൈകോർത്ത് എല്ലാ പ്രതിസന്ധികളും അതിജീവിക്കേണ്ട സമയമാണിത്.-ബിഷപ് പറഞ്ഞു.

സഹായമെത്തിക്കും; ഐക്യദാർഢ്യവുമായി കോട്ടയം അതിരൂപത

കണ്ണൂർ: അതിശക്തമായ മഴയും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായിരിക്കുന്ന വയനാട്ടിലെ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ.

ഉറ്റയവരും ഉടയവരുമായവര്‍ നഷ്ടപ്പെട്ടതിലും വേദന അനുഭവിക്കുന്ന എല്ലാവരേയും അനുശോചനം അറിയിക്കുന്നു. ആളപായവും കൃഷിനാശവും മൂലം വ്യഥയനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യവും ഇതോടൊപ്പം അറിയിക്കുന്നു. ഇവരോട് അനുഭാവം പ്രകടിപ്പിക്കുന്നതോടൊപ്പം സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും ആവശ്യമായ സഹായങ്ങള്‍ അടിയന്തരമായി എത്തിച്ചുനല്‍കാന്‍ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളും സഹായഹസ്തവുമായി രംഗത്തിറങ്ങണമെന്നും മാർ പണ്ടാരശേരിൽ അഭ്യർഥിച്ചു.