സി.കെ.പി. പദ്മനാഭന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാതെ മൗനം പാലിച്ച് സിപിഎം
Tuesday, July 30, 2024 2:01 AM IST
സ്വന്തം ലേഖകൻ

കണ്ണൂർ: പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതരത്തിൽ അഭിപ്രായപ്രകടനം നടത്തിയ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.പി.പദ്മനാഭന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാതെ സിപിഎം നേതൃത്വം. സി.കെ.പി. പദ്മനാഭൻ ഉന്നയിച്ച കാര്യങ്ങളിൽ കൂടുതൽ ചർച്ചയോ അഭിപ്രായ പ്രകടനമോ വേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്‍റേത്. പ്രതികരിക്കുകയോ ചർച്ചയ്ക്ക് വിധേയമാക്കുകയോ ചെയ്താൽ പൊതുസമൂഹത്തിൽ വലിയ ചർച്ചയാകും.അതുപാർട്ടിയു‌ടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.ഡിവൈഎഫ്ഐ നേതാവായിരുന്ന മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ മറുപടി നൽകിയതിനു പിന്നാലെ വിവാദം കത്തിപടർന്നിരുന്നു.ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി മൗനം പാലിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് മുൻ കർഷക സംഘം സ്ഥാന സെക്രട്ടറി കൂടിയായ പദ്മനാഭന്‍റെ തുറന്നു പറച്ചിലിനെക്കുറിച്ച് പത്രപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും പ്രതികരിച്ചിരുന്നില്ല. പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാക്കിയാണ് തന്നെ കർഷക സംഘം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സി.കെ.പി. പദ്മനാഭൻ പറഞ്ഞത്. കർഷക സംഘം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും സാന്പത്തിക വിഷയം ചൂണ്ടിക്കാട്ടിയാണ് മാറ്റിയതെന്നും സി.കെ.പി. പദ്മനാഭൻ ആരോപിച്ചിരുന്നു. കർഷക സംഘത്തിന്‍റെ പണം തന്‍റെ സ്വന്തം പേരിൽ മാറ്റിയതായും ആരോപണമുണ്ടായിരുന്നു.


എന്നാൽ തന്‍റെ സ്വന്തം പേരിൽ നിക്ഷേപിച്ചെന്ന് പറയുന്ന ഈ പണം പിന്നീട് വന്ന ഭാരവാഹികൾ പിൻവലിച്ചതായി പിന്നീട് കണ്ടെത്തി. തന്‍റെ സ്വന്തം പേരിൽ നിക്ഷേപിച്ചെന്ന് ആരോപിച്ച പണം എങ്ങിനെയാണ് തുടർന്ന് വന്ന ഭാരവാഹികൾക്ക് പിൻവലിക്കാനായതെന്നും അദ്ദേഹം ചോദിച്ചിരുന്നു. പാർട്ടിയിൽ നിന്നുണ്ടായ സമ്മർദമാണ് തന്നെ ഡയാലിസിസിന് വിധേയനാകുന്ന രോഗിയാക്കി മാറ്റിയതെന്ന് പറഞ്ഞ അദ്ദേഹം നവകേരള സദസില്‍ പ്രതിഷേധക്കാരെ മര്‍ദിച്ചതിനെ രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതിനെയും വിമർശിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധത്തോടെ ചന്ദ്രശേഖരൻ ഉയർത്തിയ ആശയം കൂടുതൽ ശക്തിയാർജിക്കുകയാണെ് ചെയ്തതെന്നും സി.കെ.പി. പദ്മനാഭൻ തുറന്നടിച്ചിരുന്നു.