അപകടക്കെണിയിൽ പാലവും റോഡും
Tuesday, July 30, 2024 2:01 AM IST
ആലക്കോട്: ആലക്കോട് ടൗണിനെ കൊട്ടയാട്, കുറ്റിപ്പുഴ, നരിയംപാറ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും തകർന്നു. സെന്‍റ് മേരീസ് നഗർ പാലത്തോടു ചേർന്നുള്ള റോഡിലെ ടാറിംഗ് തകർന്ന് കുഴികൾ രൂപപ്പെട്ടതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇതോടെ ഇതുവഴി കാൽനട യാത്രപോലും അസാധ്യമായിരിക്കുകയാണ്.

ആലക്കോട് പുഴയ്ക്ക് കുറുകെ പുതിയ പാലത്തിനു സമീപം പഞ്ചായത്ത് നിർമിച്ച ചെറിയ പാലത്തിനാകട്ടെ ബലക്ഷയവുമാണ്. വർഷങ്ങളായി കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിലൂടെ വെള്ളം ഇറങ്ങുന്നത് പാലത്തിന്‍റെ തൂണുകളുടെ ബലക്ഷയത്തിന് ഇടയാക്കുന്നുണ്ട്.


മലയോര ഹൈവേയിൽ യാത്ര തടസപ്പെടുന്ന സമയങ്ങളിൽ ആലക്കോട്-കൊട്ടയാട് കവല-കരുവഞ്ചാൽ മേഖലയെ ബന്ധിപ്പിച്ചുള്ള ബൈപ്പാസ് റോഡ് കൂടിയാണിത്. ആലക്കോട് സെന്‍റ് മേരീസ് ഫൊറോന പള്ളിയിലേക്കും, മേരീമാതാ കോളജ്, സെന്‍റ് മേരീസ് കോൺവന്‍റ് സ്കൂൾ, നിർമല ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂൾ എന്നിവടങ്ങളിലേക്ക് വിദ്യാർഥികളടക്കം കാൽനടയായും വാഹനങ്ങളിലുമായി ഇതുവഴിയാണ് കടന്നുപോകുന്നത്.