അടയ്ക്കാത്തോട്, ശാന്തിഗിരി മേഖലയിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Tuesday, July 30, 2024 2:01 AM IST
കേളകം: മല‍യോരത്ത് ഇന്നലെ ഉച്ചമുതൽ പെയ്യുന്ന കനത്ത മഴയിൽ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട്, ശാന്തിഗിരി മേഖലയിൽ കനത്ത മലവെള്ളപ്പാച്ചിൽ. നിരവധി വീടുകളിൽ വെള്ളം കയറി. ഉരുൾപൊട്ടൽ സാധ്യക കണക്കിലെടുത്ത് അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചാക്കോ മംഗലത്തിൽ, ഏലിക്കുട്ടി മണവാളത്ത്, അമ്മിണി പാപ്പനാൽ, പൊന്നമ്മ തടത്തേൽ, ഷാജി മരോട്ടിത്തടത്തേൽ എന്നിവരുടെ കുടുംബങ്ങളെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്.

കനത്ത മഴയിൽ ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂളിൽ വെള്ളം കയറി. കേളകം പഞ്ചായത്തിലെ രണ്ടാം വാർഡിലെ പൊരുമത്ര ബിനുവിന്‍റെ വീടിന്‍റെ പിൻഭാഗം കനത്ത മഴയിൽ ഇടിഞ്ഞു വീണു. ശാന്തിഗിരി മേഖലയിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അടയ്ക്കാത്തോട് മുട്ടുമാറ്റി മേഖലയിൽ ആനപ്രതിരോധ മതിൽ തകർന്നു.

തകർച്ചയുടെ വ്യാപ്തി വ്യക്തമാകണമെങ്കിൽ വെള്ളം ഇറങ്ങിയതിനു ശേഷം മാത്രമേ സാധ്യമാകൂ എന്ന് പ്രദേശവാസികൾ പറഞ്ഞു. ശാന്തിഗിരി, അടക്കാത്തോട്, രാമച്ചി മേഖലയിലെ എല്ലാ ചെറുതോടുകളും കരകവിഞ്ഞൊഴുകി. ശാന്തിഗിരി കൈലാസം പടിയിൽ നേരത്തെ ഭൂമിക്കുണ്ടായ വിള്ളൽ കൂടുതൽ രൂക്ഷമായിട്ടുണ്ട്.


അടയ്ക്കാത്തോട് കരീംകാപ്പിലെ പൊനോൻ ബാലന്‍റെ വീടിനു പിൻഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടു. ഒഴുകിയെത്തുന്ന മഴവെള്ളം ഇവിടെ ഭൂമിക്കടിയിലേക്ക് പോയി 100 മീറ്ററോളം താഴെയായാണ് ഒഴുകുന്നത്. വെള്ളത്തിന്‍റെ കുത്തൊഴുക്കും ഗർത്തവും വീടിനു ഭീഷണിയായിട്ടുണ്ട്.
കേളകം അടക്കാത്തോട് റോഡിൽ വാർക്കപ്പാറയ്ക്കു സമീപം മൺതിട്ട വീണ്ടും ഇടിഞ്ഞതിനെ തുടർന്ന് മരങ്ങൾ കടപുഴകി. മരങ്ങൾ വൈദ്യുത ലൈനിൽ വീണതിനെ തുടർന്ന് വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. കെഎസ്ഇബി അധികൃതരെത്തി മരം മുറിച്ചു നീക്കിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

മരം വീണ്
ഗതാഗതം തടസപ്പെട്ടു

മട്ടന്നൂർ: ശക്തമായ മഴയിൽ ചാവശേരി വട്ടക്കയം പാലത്തിനു സമീപം അരയാൽ മരം കടപുഴകി റോഡിനു കുറുകെ വീണു. മരം വീണതിനെ തുടർന്ന് കൂരൻമുക്ക്-വട്ടക്കയം പെരിയത്തിൽ ഭാഗത്തേക്കുള്ള വാഹനഗതാഗതം കുറച്ചുനേരത്തേക്ക് തടസപ്പെട്ടു.

മരം വീണ് വൈദ്യുത ലൈനിൽ വീണ് തൂൺ തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണത്. നാട്ടുകാർ മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലത സ്ഥലം സന്ദർശിച്ചു.