ലഫ്. ഗവർണർ കൈലാസ്നാഥിൽ പ്രതീക്ഷയർപ്പിച്ച് മാഹി
Tuesday, July 30, 2024 2:01 AM IST
മാഹി: വടകര സ്വദേശിയായ കൈലാസ് നാഥിനെ പുതുച്ചേരി ലഫ. ഗവർണറായി നിയമിച്ചത് മാഹിക്ക പ്രതീക്ഷ പകരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. വില്യാപ്പള്ളിയിലെ മുയ്യോട്ട് താഴയില പറന്പത്ത് പരേതനായ ഗോവിന്ദൻ-ലീല ദന്പതികളുടെ മകനാണ് കൈലാസനാഥൻ. 1979 ഐഎഎസ് ബാച്ചുകാരനായ കൈലാസ് നാഥ് ഗുജറാത്ത് കേഡറിൽ ബറോഡയിൽ അസി. കളക്ടറായാണ് ജോലിയിൽ പ്രവേശിച്ചത്. മോദി മുഖ്യമന്ത്രിയായിരിക്കെ 2006ൽ മുഖ്യമന്ത്രിയുടെ ഓഫീസിലും തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

2013ൽ സർവീസിൽനിന്നു വിരമിക്കുകയുമായിരുന്നു.തൃശൂരിലെ എലൈറ്റ് ഗ്രൂപ്പ് പാർട്‌ണർ ടി.ആർ.രാഘവന്‍റെ മകൾ ബീനയാണ് ഭാര്യ. യു.കെ.യിൽ ഡോക്ടറായ യാമിനി, ബിസിനസുകാരനായ റോഹിത്ത് എന്നിവർ മക്കളാണ്.


എട്ടാം തരത്തിൽ പ‍ഠിക്കുന്പോൾ ഓൾ ഇന്ത്യ മെറിറ്റ് സ്കോളർഷിപ്പ് നേടി ചെന്നൈ അഡയാറിലെ തിയോസഫിക്കൽ സൊസൈറ്റിയുടെ സ്കൂളിൽ ചേർന്നു. തുടർന്ന് ഊട്ടിയിലായിരുന്നു പഠനം.

മാഹി തുറമുഖത്തിന്‍റെ പൂർത്തീകരണം, സർക്കാർ ആശുപത്രിയുടെ ട്രോമ കെയർ യൂണിറ്റ്, നിർമാണം പൂർത്തീകരിക്കൽ, പുഴയോര നടപ്പാതയുടെ അന്തിമ ഘട്ട പൂർത്തീകരണം, ലക്ഷദ്വീപിലേക്കുള്ള സഞ്ചാര വഴികളാരംഭിക്കൽ, ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം എന്നിവ വേഗത്തിലാകുമെന്നാണ് മാഹിക്കാരുടെ പ്രതീക്ഷ.