മണ്ണിടിച്ചിലുണ്ടായത് ഷിരൂരിന് സമാനമായ സ്ഥലത്ത്
Tuesday, July 30, 2024 2:01 AM IST
ഇരിട്ടി: തലശേരി-മൈസൂരു അന്തർസംസ്ഥാന പാത‍യിൽ വളവുപാറയിൽ ഉണ്ടായ മണ്ണിടിച്ചിലുണ്ടായത് കർണാടക ഷിരൂരിനു സമാനമായ സ്ഥലത്ത്. റോഡിന്‍റെ ഒരു വശത്ത് കുന്നും മറുവശത്ത് ബാരപ്പുഴയുമാണ്. 20 മീറ്ററിൽ അധികം ഉയരമുള്ള മൺതിട്ടയാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്.

ശക്തമായ മഴയിൽ കുന്നുൾപ്പെടെ റോഡിലേക്ക് ഇടിയാനുള്ള സാധ്യതയും ഏറെയാണ്. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതാണ് ദുരന്തമൊഴിവാക്കിയത്. ശകതമായ നീരൊഴുക്കുള്ള പുഴയ്ക്കും റോഡിന്‍റെ പുനർനിർമാണ സമയത്ത് കുത്തനെ വെട്ടിയിറക്കിയ വലിയ കുന്നിനും ഇടയിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മഴ തുടരുന്ന സഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അധികൃതർ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവയ്പിച്ചത്. ഇരിട്ടി എസ്ഐ മുഹമ്മദ് നജിമിയും സംഘവും കൂട്ടുപുഴയിലെ ഗതാഗത നിയന്ത്രങ്ങൾക്ക് നേതൃത്വം നൽകി. ഇരിട്ടി ഫയർ സ്റ്റേഷൻ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർമാരായ മെഹറൂഫ് വാഴോത്ത്, എൻ.ജി. അശോകൻ, ഫയർ ഓഫീസർമാരായ ഗണേഷ്, ധനേഷ് , ഹോം ഗാർഡുമാരായ ശ്രീജിത്, ദിനേഷ്, ടോളമി എന്നിവരുടെ നേതൃത്വത്തിലാണ് റോഡിൽ വീണ മണ്ണുൾപ്പടെയുള്ളവ നീക്കം ചെയ്തത്.


ബസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം നിരോധിച്ചതോടെ കിളിയന്തറ സെന്‍റ് തോമസ് സ്കൂളിന് ഉച്ചയോടെ അവധി നൽകി. ബസില്ലാതെ വന്നതോടെ വിദ്യാർഥികൾ നടന്ന് വള്ളിത്തോട് എത്തിയാണ് വീടുകളിലേക്ക് മടങ്ങിയത്.

പായം പഞ്ചായത്ത് പ്രസിഡന്‍റ് പി. രജനി, വൈസ് പ്രസിഡന്‍റ് വിനോദ് കുമാർ, ഭരണസമിതി അംഗങ്ങൾ, തഹസിൽദാർ എം. ലക്ഷമണൻ, സീനിയർ ക്ലാർക്ക് എം. മനോജ്, വിളമന വില്ലേജ് ഓഫീസർ പി.പി. ശുഭ , അയ്യൻകുന്ന് വില്ലേജ് ഓഫീസർ ജിജു എന്നിവർ സ്ഥലം സന്ദർശിച്ചു.