ഇരിട്ടി-കൂട്ടുപുഴ കെഎസ്ടിപി റോഡിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴിതിരിച്ചു വിട്ടു
Tuesday, July 30, 2024 2:01 AM IST
ഇരിട്ടി: തുടർച്ചയായി പെയ്യുന്ന മഴ മലയോര മേഖലയെ ഭീതിയിലാക്കുന്നു. ഞായറാഴ്ച ആരംഭിച്ച മഴ ഇന്നലെ രാവിലെ ശക്തിയാർജിച്ചതിനു പിന്നാലെ തലശേരി-മൈസൂരു അന്തർ സംസ്ഥാനപാതയിൽ വളവുപാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

വള്ളിത്തോടിനും കൂ‌ട്ടുപുഴയ്ക്കും ഇടയിൽ മണ്ണിടിച്ചിൽ ഭീഷണി ശക്തമായിട്ടുണ്ട്. വളവുപാറ‍യിലെ മണ്ണിടിച്ചിലിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞ് വാഹനങ്ങൾ ആനപ്പന്തി കവല-ചരൾ-കച്ചേരിക്കടവ് പാലംവഴി തിരിച്ചുവിട്ടിരിക്കുകയാണ്. പാലത്തുംകടവിൽ റീ ബിൽഡ് കേരള റോഡിന്‍റെ പാർശ്വഭിത്തി ഇടിഞ്ഞ് റോഡും വീടും അപകട ഭീഷണിയിലായി.

ഇന്നലെ രാവിലെ 11 ഓടെയാണ് വളവുപാറയിൽ മണ്ണിടിച്ചിലുണ്ടായത്. റോഡിൽനിന്നും 20 മീറ്ററോളം ഉയരത്തിലുള്ള കുന്നിന്‍റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മണ്ണിടിച്ചിൽ ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. മണ്ണിടിഞ്ഞതിനു ശേഷം ഇതുവഴി എത്തിയ ഹൈവേ പോലീസ് ഫയർഫോഴ്സിനെയും ബന്ധപ്പെട്ടവരെയും വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടിയിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തി റോഡിൽ വീണ മണ്ണ് നീക്കംചെയ്ത് റോഡിന്‍റെ ഒരു ഭാഗത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

ശക്തമായ മഴയിൽ വീണ്ടും മണ്ണിടിച്ചിൽ തുടർന്നതോടെ സ്ഥലത്തെത്തിയ ഇരിട്ടി തഹസിൽദാർ എം. ലക്ഷ്മണൻ ജില്ലാ കളക്ടർക്കും പൊതുമരാമത്ത് വകുപ്പിനും മണ്ണിടിച്ചിലിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് കളക്ടർ ഇതുവഴിയുള്ള റോഡ് ഗതാഗതം പൂർണമായും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇരിട്ടി ഭാഗത്തുനിന്നും മാക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളിത്തോട് ആനപ്പന്തി കവലയിൽനിന്നും മലയോര ഹൈവേയിൽ പ്രവേശിച്ച് ചരൾ വഴി കച്ചേരിക്കടവ് പാലം കടന്ന് കൂട്ടുപുഴയിലേക്കും കൂട്ടുപുഴയിൽനിന്ന് വരുന്ന വാഹനങ്ങൾ ഇതേ വഴിയിലൂടെ തന്നെ ഇരിട്ടിയിലേക്കും വരുന്ന രീതിയിലാണ് ഗതാഗതം ക്രമീകിരിച്ചിരിക്കുന്നത്.

പാലപ്പുഴ പാലം മുങ്ങി

അടക്കത്തോട് ഭാഗത്തുണ്ടായ ഉരുൾപൊട്ടലിനെതുടർന്ന് വെള്ളം കുത്തിയൊലിച്ച് പാലപ്പുഴ പാലം മുങ്ങി. ഇതേത്തുടർന്ന് ആറളം ഫാമിന്‍റെ പ്രധാന പ്രവേശന കവാടമായ പാലപ്പുഴയിൽനിന്നു ആറളം ഫാം വഴി കീഴ്പ്പള്ളിയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. പാലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന ചെന്തോട് പാലത്തിന്‍റെ സമാന്തര റോഡ് വെള്ളത്തിൽ മുങ്ങിയതിനാൽ പാലപ്പുഴ-മണത്തണ മലയോര ഹൈവേയിലൂടെയുള്ള ഗതാഗതവും സ്തംഭിച്ചു. ബാവലി, ബാരാപോൾ പുഴകളും രണ്ടു പുഴകളുടെയും കൈവഴികളും നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. പാലത്തിൻകടവ് പള്ളിക്ക് സമീപത്തുള്ള റീ ബിൽഡ് കേരള റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡും സമീപത്തെ വീടും അപകടാവസ്ഥയിലായിട്ടുണ്ട്. ചെന്നപ്പള്ളി തങ്കച്ചന്‍റെ വീടാണ് അപകട ഭീഷണി നേരിടുന്നത്.

വീടിനോട് ചേർന്ന് മൂന്നു മീറ്റർ വ്യത്യാസത്തിൽ മുറ്റം ഇടിഞ്ഞുതാണിരിക്കുകയാണ്. വീടിന് സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് എംഎൽഎയടക്കം ആവശ്യപ്പെട്ടിട്ടും കരാറുകാരൻ പ്രവൃത്തി നടത്താത്തതാണ് ഇപ്പോഴത്തെ അപകടാവസ്ഥയിലേക്ക് നയിച്ചത്. വള്ളിത്തോട് പെട്രോൾ പമ്പിന് പിറകുവശത്തെ കുന്ന് ഇടിഞ്ഞതിനെ തുടർന്ന് പെട്രോൾ പമ്പിന്‍റെ പ്രവർത്തനവും നിർത്തിവച്ചു. ഇവിടെ 10 മീറ്ററോളം ഭാഗത്തെ മണ്ണ് അപകടകരമായ രീതിയിൽ ഇടിഞ്ഞുനിൽക്കുകയാണ്