ഓട്ടോറിക്ഷകൾക്ക് ഓൾ കേരള പെർമിറ്റ് : ഗുണം ചെയ്യുമോ
Monday, August 26, 2024 1:36 AM IST
സി.ജി. ജിജാസൽ

തൃശൂർ: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തുടനീളം സഞ്ചരിക്കാനുള്ള സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കാൻ തീരുമാനംവന്നത് കഴിഞ്ഞദിവസമാണ്. പെർമിറ്റിൽ മുന്പുണ്ടായിരുന്ന നിർദേശമനുസരിച്ച് ജില്ലയ്ക്കു പുറത്ത് 20 കിലോമീറ്റർ ഓടാനുള്ള അനുമതിയാണു നൽകിയിരുന്നത്. ഓട്ടോറിക്ഷകൾ ദീർഘദൂരം സഞ്ചരിക്കുന്നതിലെ അപകടസാധ്യത കണക്കാക്കിയാണ് പെർമിറ്റ് മുന്പു ജില്ലയ്ക്കുള്ളിൽ പരിമിതപ്പെടുത്തിയത്. ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിലാണ് പെർമിറ്റ് സംവിധാനത്തിൽ മാറ്റംവരുന്നത്. പെർമിറ്റിൽ പുതിയ ഇളവുകൾ ലഭിക്കുന്നതിനായി ഓട്ടോറിക്ഷകൾ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്യണം. സ്റ്റേറ്റ് പെർമിറ്റിൽ യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

എന്നാൽ, ഇക്കാര്യത്തിൽ കളത്തിലിറങ്ങുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾക്കു ഭിന്നാഭിപ്രായങ്ങളാണ്. ചില യൂണിയനുകൾ എതിർപ്പ് പരസ്യമാക്കി. പലർക്കും പെർമിറ്റിനെക്കുറിച്ചു വേണ്ടത്ര ധാരണയായിട്ടില്ല. ടൗണ്‍ പെർമിറ്റുപയോഗിച്ചു നഗരപരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്കിടയിലാണ് എതിർപ്പ് കൂടുതൽ. കൂടുതൽ വാഹനങ്ങൾ നഗരത്തിലേക്കു പ്രവേശിക്കാൻ ഇടയാക്കും. വൻതോതിൽ ഗതാഗതക്കുരുക്കിനും കാരണമാകുമെന്നാണ് ഇവരുടെ ആശങ്ക.

സംസ്ഥാനത്തുടനീളം സർവീസ് നടത്താമെന്നു പറയുന്പോഴും എന്നും ഓട്ടം ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ വരുമാനത്തിലെ വർധനയും പ്രതീക്ഷിക്കാനാകില്ല. നിലവിൽ നഗരത്തിൽപോലും ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഇടമില്ലെന്നിരിക്കേ, ഇത്തരം തീരുമാനം പ്രതിസന്ധി വർധിപ്പിക്കുമെന്നും തൊഴിലാളികൾ ആശങ്കപ്പെടുന്നു. ഇൻഷ്വറൻസ്, ടാക്സ് എന്നിവയും ഉയരാൻ സാധ്യതയുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് ലഭിക്കാൻ നെട്ടോട്ടമോടുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് അവ എളുപ്പം ലഭിക്കുന്നതും നിരത്തുകൾ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൈയടക്കുന്നതും സാധാരണ ഓട്ടോക്കാരെ പ്രതിസന്ധിയിലാക്കുന്ന വേളയിൽ തീരുമാനം പുനപരിശോധിക്കണമെന്നാണ് കൂടുതലും അഭിപ്രായമുയരുന്നത്. തീരുമാനം ഗുണപ്രദമാണെന്ന് മറ്റൊരു വിഭാഗവും ചൂണ്ടിക്കാട്ടുന്നു.

എന്താണ് ഓൾ കേരള പെർമിറ്റ്?

പെർമിറ്റിൽ മുന്പുണ്ടായിരുന്ന നിർദേശം അനുസരിച്ച് ജില്ലയ്ക്കു പുറത്ത് 20 കിലോമീറ്റർ മാത്രം ഓടുന്നുള്ള അനുമതിയാണ് ഓട്ടോറിക്ഷകൾക്ക് നൽകിയിരുന്നത്. ഈ പെർമിറ്റ് കൂടുതൽ വിശാലമാക്കിയ സംസ്ഥാന സർക്കാർ ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താനുള്ള പെർമിറ്റാണ് നൽകുന്നത്. ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓട്ടോറിക്ഷ യൂണിയൻ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ മാറ്റം അനുവദിച്ചിരിക്കുന്നത്.


സ്റ്റേറ്റ് പെർമിറ്റ് ഗുണം ചെയ്യും

സ്റ്റേറ്റ് പെർമിറ്റ് തീരുമാനം തൊഴിലാളികൾ ഗുണമാകുമെന്നു തൃശൂർ ജനറൽ ആശുപത്രിക്ക് സമീപം കഴിഞ്ഞ 30 വർഷമായി സർവീസ് നടത്തുന്ന ഓട്ടോഡ്രൈവർ സി.എം. വത്സൻ. നേരത്തേ നടപ്പാക്കേണ്ട തീരുമാനമായിരുന്നു ഇത്.

തൊഴിലാളികളെ സംബന്ധിച്ച് വലിയ വരുമാനവർധനയാണ് ഉണ്ടാകാൻ പോകുന്നത്. പക്ഷേ, ഇൻഷ്വറൻസ്, ടാക്സ് എന്നിവ ഇതിന്‍റെ പേരിൽ വർധിപ്പിക്കരുത്. പെർമിറ്റ് ദുരുപയോഗം ചെയ്യരുത്.
സി.എം. വത്സൻ (ഓട്ടോ ഡ്രൈവർ)

ഉദ്ദേശ്യം നല്ലതാണെങ്കിൽ പെർമിറ്റ്
നൽകുന്നതിൽ തെറ്റില്ല

ഓട്ടോറിക്ഷകൾക്ക് ഓൾ കേരള പെർമിറ്റ് നൽകുന്നതിൽ തെറ്റില്ല, നല്ല കാര്യമാണ്. നിലവിൽ ഇതുസംബന്ധിച്ച വിവരങ്ങൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് വ്യക്തമാക്കിയിട്ടില്ല. പെർമിറ്റ് നൽകുന്നതിൽ എതിർപ്പില്ല. പഞ്ചായത്ത് ഉൾപ്പെടെയുള്ള തലങ്ങളിലുള്ള ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിലനിൽക്കുമോ, വ്യത്യാസം വരുമോയെന്നും വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ തീരുമാനം ആശങ്ക സൃഷ്ടിക്കുന്നതാണ്. മുൻപ് യൂണിയൻ ഭാരവാഹികളുമായി ചർച്ചനടത്തിയതിനു ശേഷമാണ് തീരുമാനങ്ങൾ നടപ്പാക്കാറുള്ളത്.

പുതിയ തീരുമാനം യൂണിയനുകൾപോലും അറിഞ്ഞിട്ടില്ല. ഇത് പ്രതിഷേധാർഹമാണ്. പലരും ഇതിന്‍റെ ഭവിഷ്യത്ത് അറിയാതെയാണ് ഇതിനെ പിന്തുണയ്ക്കുന്നത്. യൂണിയന് കീഴിലുള്ള ജില്ലയിലെ 3,620 തൊഴിലാളികളും ആശങ്കയിലാണ്. മാത്രമല്ല ടാക്സും ഇൻഷ്വറൻസും വർധിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണോ പുതിയ തീരുമാനമെന്നും സംശയമുണ്ട്.തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണെങ്കിൽ ശക്തമായി പ്രതിഷേധിക്കും.
ബിജു കാവലക്കാട്
ഓട്ടോറിക്ഷ
മസ്ദൂർ സംഘം
ജില്ല ജനറൽ സെക്രട്ടറി

ഭയമില്ലാതെ സർവീസ് നടത്താം

സ്റ്റേറ്റ് പെർമിറ്റ് തൊഴിലാളികളെ സംബന്ധിച്ച് ഗുണകരമാണ്. ജില്ലാ അതിർത്തികളിലുള്ള തൊഴിലാളികൾക്ക് ഭയമില്ലാതെ സർവീസ് നടത്താൻ സാധിക്കും. നേരത്തെ ജില്ലാ അതിർത്തിയിൽനിന്നു 20 കിലോമീറ്റർ ദൂരം മാത്രമാണ് സർവീസ് നടത്താൻ കഴിഞ്ഞിരുന്നത്. അതിനപ്പുറം സർവീസ് നടത്തുന്നവർ പിടിക്കപ്പെട്ടാൽ പിഴ ഒടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. പഞ്ചായത്തും കോർപറേഷനും അതാത് മേഖലകളിൽ ഓടുന്ന വണ്ടികൾ നിയന്ത്രിച്ചില്ലെങ്കിൽ പാർക്കിംഗ് സ്ഥലമില്ലെങ്കിൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. അത് നിയന്ത്രിച്ചാൽ സ്റ്റേറ്റ് പെർമിറ്റ് നൽകുന്നതിൽ തെറ്റില്ല.

നിലവിലുള്ള ടാക്സ്, പെർമിറ്റ് തുക വർധിപ്പിക്കാൻ പാടില്ല. 3,426 ഓട്ടോറിക്ഷകളാണ് യൂണിയന് കീഴിൽ അംഗത്വം ഉള്ളത്. അതല്ലാത്തത് വേറെയുമുണ്ട്. നിയമവിധേയമായി സർവീസ് നടത്തുന്നവർക്ക പുതിയ തീരുമാനം ആശ്വാസമാണ്.
വി.എ. ഷംസുദീൻ
ഓട്ടോ ഡ്രൈവേഴ്സ്
യൂണിയൻ
ഐഎൻടിയുസി
ജില്ലാ ജനറൽ സെക്രട്ടറി