ശ്രീകൃഷ്ണജയന്തി: ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം
Monday, August 26, 2024 1:36 AM IST
തൃശൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നു വൈകീട്ട് നാലുമുതൽ ഘോഷയാത്ര കഴിയുന്നതുവരെ നഗരത്തിൽ ഭാഗിക ഗതാഗതനിയന്ത്രണം. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഉച്ചയ്ക്കു 12 മുതൽ പാർക്കിംഗ് അനുവദിക്കില്ല. പാലക്കാട്, പീച്ചി എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾ കിഴക്കേകോട്ട, ഐടിസി, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിലെത്തി ഈ വഴിതന്നെ തിരിച്ചു സർവീസ് നടത്തണം. മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്തുനിന്നുള്ള ബസുകൾ ഫാത്തിമ നഗർ, ഐടിസി, ഇക്കണ്ടവാര്യർ ജംഗ്ഷൻവഴി ശക്തൻ സ്റ്റാൻഡിലെത്തണം.

മണ്ണുത്തി ഭാഗത്തുനിന്നുള്ള ബസുകൾ കിഴക്കേകോട്ടയിൽനിന്ന് വലത്തേക്കു തിരിഞ്ഞ് ബിഷപ് പാലസ്, ചെന്പുക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ, ബാലഭവൻവഴി സർവീസ് നടത്തണം. മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്തുനിന്നുള്ള ബസുകൾ ബിഷപ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെന്പുക്കാവ് ജംഗ്ഷൻ, അശ്വനി ജംഗ്ഷൻവഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ ബാലഭവൻവഴി തിരികെ സർവീസ് നടത്തണം.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ തിരുവില്വാമല, മെഡിക്കൽ കോളജ്, അത്താണി, മുണ്ടൂർ വഴി കൊട്ടേക്കാട് എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂട വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ് നടത്തണം.


ചേറൂർ, പള്ളിമൂല, മാറ്റാന്പുറം, കുണ്ടുകാട് ഭാഗത്തുനിന്ന് സർവീസ് നടത്തുന്ന ബസുകൾ ബാലഭവൻ വഴി ടൗണ്‍ഹാൾ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻവഴി തിരികെ സർവീസ് നടത്തണം.

കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പാട്ടുരായ്ക്കൽ അശ്വനി വഴി ചെന്പൂക്കാവ് ഈസ്റ്റ് ഫോർട്ട്- ഐടിസി ജംഗ്ഷനിൽ എത്തി വലത്തോട്ടുതിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ എത്തി തിരികെ സാധാരണ രീതിയിൽ സർവീസ് നടത്തേണ്ടതാണ്. വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് എന്നീ ഭാഗങ്ങളിൽനിന്നു വരുന്ന ബസുകൾ പടിഞ്ഞാറേകോട്ടയിൽ സർവീസ് അവസാനിപ്പിക്കണം.

കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ടുതിരിഞ്ഞ് ശക്തൻ സ്റ്റാൻഡിലെത്തണം. ഒല്ലൂർ, ആന്പല്ലൂർ വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്നു വരുന്ന ബസുകൾ മുണ്ടുപാലം ജംഗ്ഷനിലെത്തി ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കണം.

മറ്റു സ്വകാര്യ വാഹനങ്ങൾ സ്വരാജ് റൗണ്ടിനു പുറത്ത് കോലോത്തുംപാടം, ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക്കിന് സമീപമുളള കോർപറേഷൻ പാർക്കിംഗ് ഗ്രൗണ്ട്, പളളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.