നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസും ഡോഗ് സ്‌കാഡും വീട്ടില്‍ റെയ്ഡ് നടത്തി
Monday, August 26, 2024 1:35 AM IST
ഇരിങ്ങാലക്കുട: നഗരമധ്യത്തില്‍ വീടു കേന്ദ്രീകരിച്ചു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി. ഇരിങ്ങാലക്കുട മാര്‍ക്കറ്റിനു സമീപമുള്ള ഇരുനിലവീട്ടിലാണ് പോലീസിനു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയത്. വന്‍തോതില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ഡോഗ് സ്വാഡ് അടക്കമുള്ള സംവിധാനങ്ങളുമായാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. മൂവാറ്റുപുഴ സ്വദേശിയുടെ പേരില്‍ വാടകയ്ക്കെടുത്ത വീട്ടിലാ ണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സൂചനയുണ്ടായതിരുന്നത്. അനാശാസ്യപ്രവര്‍ത്തനങ്ങളും വന്‍തോതില്‍ ലഹരി വില്‍പ്പനയും നടക്കുന്നതായി
സംശയമുയർന്നിരുന്നു.

റെയ്ഡ് നടക്കുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഇവിടെ നിന്നു മയക്കുമരുന്നടക്കമുള്ള സാധനങ്ങള്‍ മാറ്റിയെന്നാണ് പോലീസ് കരുതുന്നത്. അതിനാല്‍ പരിശോധനയ്ക്കെത്തിയ പോലീസിനു കാര്യമായി ഒന്നും കണ്ടത്താനായില്ല. പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ വീട്ടില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിയും കൊല്ലം സ്വദേശിനിയായ യുവതിയുമടക്കം മൂന്നു സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്.


സിനിമയില്‍ അഭിനയിക്കുവാന്‍ എത്തിയതാണെന്നും ഹോട്ടല്‍ വാടകയ്ക്കെടുത്താല്‍ വന്‍തുക ചെലവാകുമെന്നും അതിനാലാണ് ഇത്തരം ചെറിയ വീടുകളില്‍ ചെറിയതുക വാടകനല്‍കി താമസിക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞത്.

പോലീസ് സംഘം നടത്തിയ പരിശോധനയില്‍ താമസക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഈ വീട്ടില്‍ രാത്രിയിലും പകലുമായി ആഢംബര കാറുകളില്‍ സ്ത്രീകള്‍ വരാറുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. മുമ്പ് മാപ്രാണം ബ്ലോക്ക് റോഡിലാണ് ഇക്കൂട്ടര്‍ വാടകക്കു താമസിച്ചിരുന്നത്. ഇത്തരം മേഖലയിലുള്ളവര്‍ സ്ഥിരമായി ഒരിടത്തു താമസിക്കാറില്ലെന്നും എതിര്‍പ്പുകളും സൂചനകളും ഉണ്ടായാല്‍ മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റുന്നതാണ് ഇവരുടെ ശൈലിയെന്നുമാണ് പോലീസ് നിഗമനം. ഇവരുടെ മൊബെല്‍ ഫോണുകളില്‍നിന്നു ലഭിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയേക്കും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.