കടലിലകപ്പെട്ട 48 തൊഴിലാളികളെ രക്ഷിച്ചു; രക്ഷകരായി ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്‍റ് റെസ്ക്യൂ സംഘം
Sunday, August 25, 2024 6:16 AM IST
അഴീക്കോട്: കടലിൽ അകപ്പെട്ട വള്ളവും 48 തൊഴിലാളികളെയും രക്ഷിച്ച് ഹാർബറിൽ എത്തിച്ചു. അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്‍ററിൽനിന്ന് ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനുപോയ വരാഹം എന്ന ഇൻബോർഡ് വള്ളത്തിന്‍റെ എൻജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് വകുപ്പിന്‍റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.

കടലില്‍ 8 നോട്ടിക്കല്‍ മൈല്‍ (16 കിലോമീറ്റർ) അകലെ അഴിമുഖം വടക്കുപടിഞ്ഞാറുഭാഗത്താണ് വള്ളം എൻജിൻ നിലച്ച് കുടുങ്ങിയത്. പെരിഞ്ഞനം സ്വദേശി കിഴക്കേടത്ത് ജിബിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. 48 മത്സ്യത്തൊഴിലാളികളും പെരിഞ്ഞനം സ്വദേശികളാണ്. രാവിലെ 7.30നാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.


ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ എം.എഫ്. പോളിന്‍റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്‍റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, റെസ്‌ക്യൂ ഗാര്‍ഡുമാരായ ഹുസൈൻ, വിജീഷ്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.