കൾവർട്ട് നിർമാണം: മുല്ലശേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Sunday, August 25, 2024 6:15 AM IST
പാവറട്ടി: മുല്ലശേരി പെട്രോൾപമ്പിനോടു ചേർന്നുള്ള കൾവർട്ട് നവീകരണം നടക്കുന്നതിനാൽ സെന്‍ററിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

നിത്യവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പൂവത്തൂർ - കാഞ്ഞാണി റോഡിന് കുറുകെ മുല്ലശേരി സെന്‍ററിനു സമീപം റോഡിന്‍റെ പകുതിഭാഗം പൊളിച്ചാണ് പൊതുമരാമത്ത് വകുപ്പ് കൾവർട്ട് നവീകരിക്കുന്നത്. റോഡ് പൊളിക്കാത്ത പകുതിഭാഗത്തിലൂടെയാണ് ഇരു ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്.

അമ്പതോളം സ്വകാര്യ ബസുകളും നിരവധി കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഇതുവഴി നിത്യവും കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്ത് വലിയ കുഴിയും കനത്ത വെള്ളക്കെട്ടുമാണ് രൂപപ്പെട്ടിട്ടുള്ളത്. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വലിയ കുഴികളിൽവീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കരാറുകാരൻ കല്ലും മണ്ണും റോഡിലെ കുഴികളിൽ ഇട്ടെങ്കിലും വലിയ കല്ലുകളിൽ കയറിയിറങ്ങി ഇരുചക്രവാഹനങ്ങൾ ഇന്നും അപകടത്തിൽപെട്ടു. കൾവർട്ടിന്‍റെ പകുതിഭാഗം ഇന്നലെ കോൺക്രീറ്റ് ചെയ്തു.


ഇരുഭാഗങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡ് ഞായറാഴ്ച കോൺക്രീറ്റുചെയ്യും. ഇരുപതുദിവസങ്ങൾക്കുശേഷം ഈ ഭാഗം വാഹനഗതാഗതത്തിന് തുറന്നുകൊടുക്കുകയും മറുഭാഗത്ത് കൾവർട്ട് നിർമാണം ആരംഭിക്കുകയും ചെയ്യുമെന്ന് കരാറുകാരൻ അറിയിച്ചു.

നിലവിൽ ഉണ്ടായിരുന്ന കൾവർട്ട് മണ്ണും മാലിന്യങ്ങളുംനിറഞ്ഞ് ഉപയോഗശൂന്യമായതിനെ തുടർന്ന് മഴവെള്ളം ഒഴുകിപ്പോകാതെ പൊതുമരാമത്ത് റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നിരവധി പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് കൾവർട്ട് നവീകരണം നടക്കുന്നത്. ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവായതോടെ സ്വകാര്യബസുകൾ കഴിഞ്ഞദിവസം സൂചനാപണിമുടക്ക് നടത്തിയിരുന്നു. കൾവർട്ട് നിർമാണം പൂർത്തിയാകാൻ ഇനിയും രണ്ടുമാസത്തോളം സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.