കേച്ചേരി: പട്ടിക്കര കാരേങ്ങൽ ജമാലുദ്ദീനു സൂര്യാഘാതമേറ്റു. വീടിന്റെ ടെറസിലെ പൂപ്പൽ കഴുകിക്കളയുന്നതിനിടയിലാണ് പൊള്ളലേറ്റത്. തലയിലും കഴുത്തിലുമായി കഠിനമായ ചൊറിച്ചിലാണ് ആദ്യം അനുഭവപ്പെട്ടത്. ഉടനെ താഴെയിറങ്ങി വീട്ടുകാരോട് പറഞ്ഞപ്പോഴാണ് കഴുത്തിൽ നിറമാറ്റവും തടിപ്പും കണ്ടത്. ഉടനെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചു.