െറയിൽവേ സ്റ്റേഷനിൽ പ്രസവമെടുത്ത സുഹറാബിക്ക് അഭിനന്ദനപ്രവാഹം
Sunday, August 25, 2024 6:15 AM IST
വടക്കാഞ്ചേരി: തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യാത്രികയുടെ പ്രസവമെടുത്തതോടെ വടക്കാഞ്ചേരി സ്വദേശിനി നാരകത്തുപറമ്പിൽവീട്ടിൽ കബീറിന്‍റെ ഭാര്യ സുഹറാബി(60)ക്ക് അഭിനന്ദനപ്രവാഹം.

ആസാം സ്വദേശിനി ജസബീഗ(25)ത്തിന്‍റെ പ്രസവമാണ് റെയിൽവേ സ്റ്റേഷനിലെ ക്ലീനിംഗ് തൊഴിലാളി സുഹറാബിഎടുത്തത്. മൂന്നു പെൺമക്കളുടെ മാതാവായ സുഹറാബിയുടെ രണ്ടാമത്തെ പ്രസവമെടുക്കലാണ് കഴിഞ്ഞദിവസം നടന്നത്. 2017ൽ എറണാകുളം സ്വദേശിനി ട്രെയിനിൽവച്ച് പ്രസവിച്ചപ്പോൾ ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് ട്രെയിൻ കന്പാർട്ട്മെന്‍റിൽ കയറിയാണ് പ്രസവമെടുത്തത്. ഇത്തവണ പ്ലാറ്റ്ഫോമിലായിരുന്നു യുവതിയുടെ പ്രസവം.

ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ എസ്കലേറ്ററിന് സമീപം കഴിഞ്ഞദിവസം രാവിലെ പൂർണഗർഭിണിയായ യുവതിയെ അവശനിലയിൽ ഒരു ആൺകുട്ടിയോടൊപ്പം കണ്ടെത്തുകയായിരുന്നു. സിആർപിഎഫ് വനിതാഉദ്യോഗസ്ഥരുടെയും ‌സ്റ്റേഷൻ ജീവനക്കാരുടെയുമൊപ്പം സുഹറാബിയുമെത്തി. ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതി പ്രസവിച്ചു. പിന്നീട് പൊക്കിൾക്കൊടി വിച്ഛേദിച്ച് കുട്ടിയെ കഴുകി വൃത്തിയാക്കി ഉദ്യോഗസ്ഥർക്കു കൈമാറി. സെക്കന്തരാബാദിലേക്ക് പോകാനായെത്തിയതാണ് യുവതിയെന്നു പറയുന്നു. ഇപ്പോൾ വടക്കാഞ്ചേരി സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോനപള്ളിക്കു പിറകിൽ വാടകവീട്ടിലാണ് സുഹറാബിയുടെ താമസം. മക്കളെ വിവാഹംചെയ്തയയ്ക്കാൻ ഉണ്ടായിരുന്ന മൂന്നുസെന്‍റ് ഭൂമിയും വീടും വിറ്റു. ഭർത്താവ് കബീർ തളർന്നുകിടപ്പാണ്.


റെയിൽവേയിൽ കരാർജീവനക്കാരിയായി ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. ജോലികഴിഞ്ഞെത്തിയാൽ തെങ്ങുകയറ്റം, മെഷീൻ നടീൽ, ടൈലറിംഗ് എന്നീ ജോലികൾ ചെയ്യുന്നു. വീടിനായി സർക്കാരിന്‍റെ ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷനൽകി കാത്തിരിക്കുകയാണ് സുഹറാബി.

പ്രതിസന്ധിഘട്ടത്തിൽ സധൈര്യം മുന്നോട്ടുവന്ന അമ്മമനസിന് ഡോ. പൽപ്പു ഫൗണ്ടേഷൻ ചെയർമാൻ റിഷി പൽപ്പു പൊന്നാട അണിയിച്ച് ഉപഹാരംനൽകി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.ജി. ജയദീപ്, ജയൻ മംഗലം, നന്തിലത്ത് ഗോപാലകൃഷ്ണൻ, പി.എസ്. രാധാകൃഷ്ണൻ, സി.വി. ജോസ്, കെ. കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.