മഴ, വെള്ളക്കെട്ട്; ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ 924.35 ലക്ഷത്തിന്‍റെ വിളനാശം
Sunday, August 25, 2024 6:15 AM IST
ഇരിങ്ങാലക്കുട: ജൂലെെ അവസാനത്തിലും ഓഗസ്റ്റ് ആദ്യവാരത്തിലുമായി പെയ്ത ശക്തമായ മഴയിലും വെള്ളക്കെട്ടിലും ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ 112.73 ഹെക്ടറിലായി 924.35 ലക്ഷത്തിന്‍റെ വിളനാശം.

ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട എഡിഎ ഓഫീസിനു കീഴിലാണ് ഇത്രയും കൃഷിനാശമുണ്ടായിരിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവയാണു നശിച്ചത്. കരുവന്നൂര്‍ പുഴയോടുചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്ത കര്‍ഷകര്‍ക്കാണു വലിയ തിരിച്ചടിനേരിട്ടത്. വെള്ളം ഇറങ്ങിപ്പോകാന്‍ സമയമെടുത്തതും കൃഷിയെ സാരമായി ബാധിച്ചു. മേഖലയില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായതു നേന്ത്രവാഴകൃഷിക്കാണ്. ഇരിങ്ങാലക്കുട നഗരസഭാപരിധിയില്‍ കരുവന്നൂര്‍, കാറളം, പറപ്പൂക്കര പ്രദേശങ്ങളിലെ നേന്ത്രവാഴകൃഷിയെയാണു കൂടുതലായി കനത്തമഴ ബാധിച്ചത്.


55 ഹെക്ടറിലായി 1.13 ലക്ഷം കുലച്ച വാഴകളും 11.19 ഹെക്ടറിലായി 25,415 കുലയ്ക്കാത്ത വാഴകളും മഴയില്‍ നശിച്ചു. 750ലേറെ കര്‍ഷകര്‍ക്കായി 779 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ കണക്കാക്കിയിരിക്കുന്നത്. മൂന്നര ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറികൃഷി നശിച്ചു.

1861 ജാതിമരങ്ങളും 285 ജാതി തൈകളും നശിച്ചു. നാന്നൂറിലേറെ ജാതിക്കര്‍ഷകര്‍ക്കായി 75 ലക്ഷത്തോളം രൂപയുടെ നഷ്ടം. 15 ഹെക്ടര്‍ സ്ഥലത്തെ നെല്ല് നശിച്ചു. 702 കുലച്ച തെങ്ങുകളും 28 കുലയ്ക്കാത്ത തെങ്ങുകളും നശിച്ചു. നെല്ല് നശിച്ചവകയില്‍ 22.50 ലക്ഷത്തിന്‍റെ നാശവും ഉണ്ടായിട്ടുണ്ടെന്നാണു വിലയിരുത്തല്‍.