തലപ്പിള്ളി താലൂക്കിലെ റേഷൻ സംവിധാനം അട്ടിമറിക്കുന്നു
Saturday, August 24, 2024 1:02 AM IST
വടക്കാഞ്ചേരി: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന ഭക്ഷ്യഭദ്രതാനിയമം ജില്ലയിൽ പൂർണമായും അട്ടിമറിക്കുകയാണെന്നും റേഷൻ കരാറുകാരുടെ ചട്ടുകമായി ജില്ലാ സപ്ലൈ ഓഫീസർ മാറിയതായും തലപ്പള്ളി താലൂക്ക് റേഷൻ വ്യാപാരി സംഘടന(എകെആർആർഡിഎ) നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം. ജില്ലയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ വിജിലൻസ് അന്വേഷണം നടത്തണം. ഒരുകാരണവുമില്ലാതെ തലപ്പിള്ളി താലൂക്കിലെ റേഷൻകടകൾ പൂട്ടിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു.

ജില്ലാ സപ്ലൈ ഓഫീസർ ഉദ്യോഗസ്ഥരോടും മോശമായാണ് പെരുമാറുന്നത്. കഴിഞ്ഞ മഴയിൽ താലൂക്കിലെ ഒമ്പതു റേഷൻകടകളിൽ വെള്ളംകയറി ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. പ്രളയത്തിൽ 171 ക്വിന്‍റൽ അരിയും 10 ക്വിന്‍റൽ ഗോതമ്പും 560 കിലോ ആട്ടയുമാണ് നശിച്ചത്. നശിച്ച സാധനങ്ങൾ കിള്ളിമംഗലം, മായന്നൂർ എന്നീ റേഷൻ കടകളിൽനിന്നു നീക്കംചെയ്യാൻ ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും നേതാക്കൾ അറിയിച്ചു. എന്തെങ്കിലും വിഷയം അവതരിപ്പിച്ചാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അങ്ങോട്ടുമിങ്ങോട്ടും പഴിചാരല്‌ മാത്രമാണ് നടക്കുന്നത്.


മണ്ണെണ്ണയും പഞ്ചസാരയും കേന്ദ്രം നിർത്തിയിട്ടില്ല. സംസ്ഥാന സർക്കാർ പണംനൽകാത്തതിനെ തുടർന്നാണ് മൊത്തവ്യാപാരികൾ മണ്ണെണ്ണയും പഞ്ചസാരയും എടുക്കാത്തതെന്നും നേതാക്കൾ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ തലപ്പിള്ളി താലൂക്ക് സപ്ലൈഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ എകെആർആർഡിഎ താലൂക്ക് പ്രസിഡന്‍റ് കെ. സേതുമാധവൻ, സെക്രട്ടറി സെബാസ്റ്റ്യൻ കേച്ചേരി, വി. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.