നേന്ത്രക്കുലകൾ മോഷണംപോയി: പ്രതിയെ നാട്ടുകാർ പിടികൂടി
Saturday, August 24, 2024 1:02 AM IST
വടക്കാഞ്ചേരി: വാഴക്കുല മോഷ്ടിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. ചേലക്കര ഗ്രാമം നെന്മനത്ത് പറമ്പിൽവീട്ടിൽ അജിത് കൃഷ്ണൻ(24) ആണ് പിടിയിലായത്. മുള്ളൂർക്കര പഞ്ചായത്ത് വാർഡ് 14 അകമല അരിശേരിയിലാണ് വാഴക്കുല മോഷണത്തിനിടെ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

മുള്ളൂർക്കര പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച ചങ്ങാലിക്കോടൻ കർഷകനായി തെരഞ്ഞെടുത്ത ഹംസയുടെ കൃഷിയിടത്തിലാണ് മോഷണം. തോട്ടത്തിൽനിന്നു വാഴക്കുലകൾ മൂന്നുതവണ മോഷണംപോയതോടെ കൃഷിയിടത്തിൽ കാവൽനിന്നു.

പുലർച്ചെ മൂന്നുമണിയോടെ ഓട്ടോറിക്ഷയിൽ എത്തിയ അജിത് കൃഷ്ണൻ തോട്ടത്തിലിറങ്ങി മൂന്നു കുലകൾ വെട്ടിയെടുത്തു. നാട്ടുകാർ പിടികൂടുന്നതിനിടെ ഓട്ടോറിക്ഷയിൽ കടന്നുകളയാൻ ശ്രമിച്ച ഇയാൾ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും കർഷകർ ആരോപിക്കുന്നു. ഇതേ തുടർന്ന് വാഹനത്തിന്‍റെ ടയറിലെ കാറ്റഴിച്ചു വിട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. വാഹനത്തിന്‍റെ മുൻ ഗ്ലാസ് ഉൾപ്പെടെ തകർന്ന നിലയിലാണ്. തോട്ടം ഉടമ ഹംസ വടക്കാഞ്ചേരി പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് ഇയാളെ പിടികൂടി പോലീസിലേൽപ്പിക്കുകയുമായിരുന്നു. വടക്കാഞ്ചേരി സിഐ റിജിൻ എം.തോമസിന്‍റെ നേതൃത്വത്തിൽ മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി.


പാട്ടത്തിനെടുത്തും മറ്റുമാണ് കൃഷി ഇറക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടുവച്ച വാഴക്കുലകളാണ് മോഷ്ടാവ് കവർന്നത്. ഏകദേശം 37,000 രൂപയുടെ നഷ്ടമുണ്ടായതായി തോട്ടം ഉടമ ഹംസ പറയുന്നു.