യുവതിയെ കബളിപ്പിച്ച് സ്വർണംതട്ടിയ രണ്ടുപേർ പിടിയിൽ
Saturday, August 24, 2024 1:02 AM IST
ചാവക്കാട്: ഭർത്താവിനൊപ്പം ജീവിച്ചാൽ മരണം സംഭവിക്കുമെന്നു ഭയപ്പെടുത്തി ആഭിചാരക്രിയയുടെ പേരിൽ യുവതിയിൽ‌നിന്ന് സ്വർണം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. തിരുവത്ര രായംമരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ കെ.പി. ഫാറൂക്ക് (35) എന്നിവരെയാണ് ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ പ്രീത ബാബുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

ഭർത്താവുമൊത്തു ജീവിക്കണമെങ്കിൽ ആഭിചാരക്രിയ നടത്തണമെന്നു പറഞ്ഞ് യുവതിയിൽനിന്നും പലതവണയായി 15 പവൻ സ്വർണാഭരണം വാങ്ങി. സ്വർണം തിരികെ ചോദിച്ചപ്പോൾ വ്യാജസ്വർണാഭരണങ്ങൾ നൽകി വഞ്ചിച്ചതായി പോലീസ് അറിയിച്ചു. സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് തമിഴ്നാട്ടിൽ ആഡംബരമായി ജീവിക്കുകയായിരുന്നു പ്രതികൾ.


സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.