തൃശൂർ - കുറ്റിപ്പുറം റോഡ്: അറ്റകുറ്റപ്പണി തുടരണമെന്നു ഹൈക്കോടതി നിർദേശം
Saturday, August 24, 2024 1:02 AM IST
തൃശൂർ: തൃശൂർ-കുറ്റിപ്പുറം റോഡിന്‍റെ അറ്റകുറ്റപ്പണി തുടരണമെന്നു ഹൈക്കോടതിനിർദേശം. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാരിന്‍റെ വിശദീകരണം പരിശോധിച്ചശേഷമാണ് കോടതിയുടെ നിർദേശം.

2021ൽ റോഡ് നിർമാണത്തിനു കരാറുകാരനെ ഏല്പിച്ചെങ്കിലും പണിപൂർത്തിയാക്കിയിട്ടില്ലെന്നും പുതുക്കിയ ഷെഡ്യൂൾ അനുസരിച്ചു ടെൻഡർ വിളിക്കാനുള്ള നടപടി ആരംഭിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

റീബിൽഡ് കേരളയുടെ ഭാഗമായിട്ടാണു തൃശൂർ-കുറ്റിപ്പുറം സംസ്ഥാനഹൈവേയുടെ വികസനം. നിലവിലെ റോഡ് പൊളിച്ചു കോണ്‍ക്രീറ്റ് റോഡാണു നിർമിക്കുന്നത്. കരാർപ്രകാരം 2023ലാണ് നിർമാണം പൂർത്തിയാക്കേണ്ടത്. എന്നാൽ 19 ശതമാനം പൂർത്തിയാക്കാനാണ് കഴിഞ്ഞത്.


റോഡിന്‍റെ പലഭാഗങ്ങളും പൊളിച്ചിട്ടനിലയിലാണ്. കോണ്‍ക്രീറ്റ് പണി നടക്കുമെന്നതിനാൽ പല ഭാഗങ്ങളും അറ്റകുറ്റപ്പണികളില്ലാതെ ഗതാഗതയോഗ്യമല്ല. പാറമേക്കാവ് മുതൽ കുറ്റിപ്പുറംവരെയുള്ള 33.23 കിലോമീറ്റർ കോണ്‍ക്രീറ്റ് റോഡിനായി 119 കോടിയാണു വകയിരുത്തിയത്. ഇതു 218 കോടിയായി ഉയർത്തി.

ഒന്നരവർഷമായി പൂങ്കുന്നം-കുന്നംകുളം ഭാഗത്തെ 19 കിലോമീറ്റർ റോഡ് ശോചനീയമാണ്. 2023ൽ കരാർകാലാവധി കഴിഞ്ഞതു പുതുക്കിയിട്ടല്ലെന്നും ടെൻഡർ നടപടി ആരംഭിച്ചെന്നും ജില്ലാ കളക്ടറുടെയും എക്സിക്യൂട്ടീവ് എൻജിനീയറുടെയും മേൽനോട്ടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറി
യിച്ചു.