അനധികൃത പാർക്കിംഗ്: നടപ്പാത ന(മു)ടക്കാനാണ്
Saturday, August 24, 2024 1:02 AM IST
സ്വന്തം ലേഖകൻ

തൃശൂർ: പാർക്കിംഗ് ഫീസ് പിരിക്കൽ ഒഴിവാക്കിയ കോർപറേഷൻ പരിധിയിലിപ്പോൾ മുക്കിലും മൂലയിലും നോ പാർക്കിംഗ് ബോർഡുകളാണ്. എന്നാൽ പാർക്കിംഗിന് ഒരിടത്തും വേണ്ടത്ര സ്ഥലവുമില്ല. ഇതോടെ യാത്രക്കാർ തങ്ങൾക്കു സൗകര്യമുള്ളിടത്തു വാഹനങ്ങൾ നിർത്തി പോകാൻ ആരംഭിച്ചതോടെ നട്ടംതിരിയുന്നതു കാൽനടയാത്രക്കാരാണ്.

നടപ്പാതയായ നടപ്പാതകളെല്ലാം പാർക്കിംഗ് ഏരിയകളായി മാറിയതോടെ റോഡിൽ ഓടേണ്ട വണ്ടികൾ നടപ്പാതയിലും നടപ്പാതയിലൂടെ നടക്കേണ്ടവർ റോഡിലുമായി. തൃശൂർ കളക്ടറേറ്റ് പരിസരത്തെ റോഡുകളിലെ അനധികൃത പാർക്കിംഗിനുപിറകെയാണ് നടപ്പാതകൾ കാർ പാർക്കിംഗ് ഏരിയകളും ബൈക്ക് പാർക്കിംഗ് ഏരിയകളുമായി മാറിയത്.


തിരക്കേറെയുള്ള ചെട്ടിയങ്ങാടി ജംഗ്ഷനിലെ പാർക്കിംഗ് കേന്ദ്രത്തിനു മുൻപിലെ നടപ്പാതയിലും സമീപത്തെ നടപ്പാതകളിലും ബൈക്കുകളുടെ വലിയ നിരയാണുള്ളത്. പലയിടങ്ങളിലും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗും തലവേദനയുണ്ടാക്കുന്നു. വിഷയത്തിൽ അടിയന്തരനടപടികൾ ആവശ്യമാണെന്നും സുരക്ഷ വർധിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.