നിർമാണം ഉടൻ നിർത്തണമെന്ന് യുഡിഎഫ്
Wednesday, August 21, 2024 4:01 AM IST
തൃപ്പൂണിത്തുറ: ഇരുമ്പനം ശ്മശാനത്തിലെ പ്ലാസ്റ്റിക്ക് മാലിന്യ സംഭരണ കേന്ദ്ര നിർമാണം ഉടൻ നിർത്തണമെന്ന് യുഡിഎഫ് നഗരസഭ പാർലമെന്‍ററി കമ്മിറ്റി ആവശ്യപ്പെട്ടു.

മാലിന്യ സംഭരണ കേന്ദ്രം പവിത്രമായ ശ്മശാനത്തെ മലീമസമാക്കും, ശ്മശാനമുൾപ്പെടെ 49 സെന്‍റ് ഭൂമിയിൽ പകുതി സ്ഥലം സംഭരണ കേന്ദ്രത്തിന് ആവശ്യമാകയാൽ ശ്മശാനത്തിൽ വരുന്നവർക്ക് പാർക്കിംഗ് ഉൾപ്പെടെ ബുദ്ധിമുട്ടാകും. ശ്മശാനം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നടത്തി വിപുലീകരിക്കണമെന്നും യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. സാജുവിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെട്ടു.


കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എ. ഷാജി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.സി. പോൾ, സി. വിനോദ്, കൗൺസിലർമാരായ പി.ബി. സതീശൻ, ഡി. അർജുനൻ, ശ്രീലത മധുസൂദനൻ, ജയകുമാർ, റോയ് തിരുവാങ്കുളം, രോഹിണി കൃഷ്ണകുമാർ, എൽസി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.