മത്സ്യബന്ധനത്തിനിടെ അപകടം; കടല്‍ കവര്‍ന്നത് 450ൽ പരം ജീവനുകള്‍
Wednesday, August 21, 2024 3:29 AM IST
കൊച്ചി: ഉപജീവനത്തിനായി കടലിനോട് മല്ലിടുന്നതിനിടെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ആഴക്കടല്‍ കവര്‍ന്നത് 453 ജീവനുകള്‍. 2016 മുതല്‍ 2024 മേയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടലിലുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണക്കാണിത്.

ഇക്കാലയളവില്‍ 1833 മത്സ്യബന്ധനയാനങ്ങള്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം-320, കൊല്ലം-349, ആലപ്പുഴ -197, എറണാകുളം-389, മലപ്പുറം-125, തൃശൂര്‍-118, കോഴിക്കോട്-240, കണ്ണൂര്‍-49, കാസര്‍ഗോഡ്-46 എന്നിങ്ങനെയാണ് മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പെട്ടത്. ഇതില്‍ 343 മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും 110 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.


മരണപ്പെട്ടതും കാണാതായതുമായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഇനത്തില്‍ 38.27 കോടി തുക അനുവദിച്ചിട്ടുണ്ട്. 2017ലെ ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ട 485 പേര്‍ക്ക് 2018-19 കാലഘട്ടത്തില്‍ 7.38 കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പെട്ടതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17.95 കോടി രൂപയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടില്‍ നിന്നും 2.22 കോടി രൂപയും ഇന്‍ഷ്വറന്‍സ് ക്ലെയിമായി 63.06 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.