മെഡിക്കൽ രംഗത്തെ സ്ത്രീകൾക്ക് ആയോധനകലയിൽ പരിശീലനം
Wednesday, August 21, 2024 3:29 AM IST
കൊച്ചി: കോൽക്കത്തയിൽ വനിതാ ഡോക്ടറെ ജോലിസ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മെഡിക്കൽ രംഗത്തെ സ്ത്രീകൾക്ക് ആയോധനകലയിൽ പരിശീലന പദ്ധതി ആരംഭിക്കുന്നു.

കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയാണ് 50 ലക്ഷം രൂപ ചെലവിട്ടു പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ ആശുപത്രിയിലെ എല്ലാ വനിതാ ജീവനക്കാർക്കും നിർബന്ധമായും മാർഷൽ ആർട്സിൽ പരിശീലനം നൽകും.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തുടനീളം മെഡിക്കൽ മേഖലയിലെ സ്ത്രീകൾക്ക് ആയോധനകല പരിശീലനം നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. ആറ് മാസത്തിനുള്ളിൽ ഏകദേശം 50,000 സ്ത്രീകൾക്ക് സൗജന്യ പരിശീലനം നൽകാനാണ് ആശുപത്രിയുടെ ലക്ഷ്യമെന്നു അധികൃതർ അറിയിച്ചു.

സ്ത്രീകൾക്കും സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. കിറ്റുകളിൽ പെപ്പർ സ്പ്രേ പോലുള്ള അവശ്യ സംരക്ഷണ വസ്തുക്കളും സ്ത്രീകൾക്ക് ഉടനടി സ്വയം പ്രതിരോധിക്കാൻ സഹായകമാകുന്ന മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉണ്ടാകും. പ്രാദേശിക പോലീസുമായി സഹകരിച്ച്, പോലീസ് എസ്ഒഎസ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സ്ത്രീകളെ പരിശീലിപ്പിക്കും. ഇതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായം നൽകും.


ശിശു, വനിതാ ക്ഷേമ സമിതികൾ ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആശുപത്രിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ലൈംഗിക വിദ്യാഭ്യാസ ക്ലാസുകൾ നടത്തും. വിദ്യാർഥികൾക്കു പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനാണ് ക്ലാസ് നടത്തുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.