കോതമംഗലം താലൂക്ക് ആശുപത്രിയിൽ ജീവനക്കാരനെ കൈയേറ്റം ചെയ്ത പ്രതി അറസ്റ്റിൽ
Friday, June 14, 2024 5:04 AM IST
കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ജീവനക്കാരനെ കൈയേറ്റം ചെയ്ത പ്രതി അറസ്റ്റിൽ. കാലൻ സുരേഷ് എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന മലയിൻകീഴ് ചേരിയിൽ സി.വി. സുരേഷ് (42) ആണ് അറസ്റ്റിലായത്.

ആശുപത്രിക്കുള്ളിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു അതിക്രമം ഉണ്ടായത്. ആശുപത്രി സൂപ്രണ്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. തെങ്ങുകയറ്റ തൊഴിലാളിയായ സുരേഷ് വാക്കത്തിയുമായാണ് ആശുപത്രിയിലെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്ത ഇയാൾ ആശുപത്രി ഉപകരണങ്ങൾ കേടുവരുത്തുകയും ചെയ്തു.

അത്യാഹിത വിഭാഗത്തിലാണ് ഇയാൾ ആദ്യം അതിക്രമം നടത്തിയത്. തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടേയും വാർഡിലെ ശുചിമുറിയിൽ കയറുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന് മർദനമേറ്റത്. സുരേഷ് നേരത്തെ പലതവണ ആശുപത്രിയിൽ അതിക്രമം നടത്തിയിട്ടുണ്ട്.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടംമൂലം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസമുണ്ടാവുന്നതും, ജീവനക്കാർക്ക് സ്വസ്ഥമായി ജോലി നോക്കാൻ കഴിയാതെവരുന്നതും ഇവിടെ പതിവായിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.