ലതാപ്പാലത്തിന് അപകട ഭീഷണി: തൂണുകളിൽ ആൽമരവും പാഴ്മരങ്ങളും
Friday, June 21, 2024 5:14 AM IST
മൂവാറ്റുപുഴ : തൊടുപുഴയാറിന് കുറുകെയുള്ള ലതാപ്പാലത്തിന് അപകടഭീഷണി ഉയർത്തി തൂണുകളിൽ ആൽമരം വളരുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മൂവാറ്റുപുഴയിലെ പ്രധാന പാലങ്ങളിലൊന്നാണ് അപകടഭീഷണി നേരിടുന്നത്. പാലത്തിന്‍റെ മൂന്ന് തൂണുകളിലും ആൽമരവും, മറ്റ് പാഴ്മരങ്ങളും തഴച്ചുവളരുകയാണ്.

വളർന്നുവരുന്ന മരങ്ങളുടെ വേരുകൾ തൂണുകളിൽ വിള്ളലുകൾ സൃഷ്ടിച്ചാൽ വലിയ അപകടത്തിനായിരിക്കും വഴിയൊരുക്കുക. കരിങ്കൽ തൂണുകളിലാണ് മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ കോണ്‍ക്രീറ്റ് പാലം നിർമിച്ചിരിക്കുന്നത്. ഈ കരിങ്കൽ തൂണുകളിൽ ആലുകൾ വളരുന്നതോടെ വേരുകളാഴ്ന്നിറങ്ങി ബലക്ഷയം സംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

വേരുകളിറങ്ങി വിള്ളലുകളുണ്ടായാൽ പിന്നീട് പൂർണമായും കൂട്ടിയോജിപ്പിക്കാൻ സാധിക്കില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. നിരവധി തവണ പാലത്തിലെ അപകട സാധ്യത ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ശാശ്വത പരിഹാരം കണ്ടെത്താൻ ഇതുവരെയും തയാറായിട്ടില്ലെന്നാണ് ആരോപണം.

പരാതി ലഭിക്കുന്പോൾ ശിഖരങ്ങൾ മാത്രം മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്. ഇവ വേരോടെ പിഴുതുമാറ്റി പാലത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.