ഗര്‍ഭിണിയായ യുവതിയെ പോലീസ് മര്‍ദിച്ചെന്ന് പരാതി
Friday, June 21, 2024 5:14 AM IST
കൊച്ചി: ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ യുവതിയെ പോലീസ് മര്‍ദിച്ചെന്ന് പരാതി. എറണാകുളം നോര്‍ത്ത് പോലീസിനെതിരെയാണ് യുവതിയും കുടുംബവും രംഗത്തുവന്നത്.

ഇന്നലെ വൈകിട്ടാണ് സംഭവം. നാലുദിവസം മുമ്പ് നടന്ന കേസുമായി ബന്ധപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവിനെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ ആശുപത്രിയില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ യൂണിഫോമില്ലാതെ എത്തിയ നാലുപേര്‍ ഭര്‍ത്താവായ ബെഞ്ചമിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭാര്യ ഷൈമോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പിന്നാലെ താന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ തല്ലുന്നതാണ് കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോള്‍ പോലീസുകാര്‍ തനിക്കു നേരെ തിരിഞ്ഞു. സിഐ മര്‍ദിക്കുകയും താന്‍ നിലത്തുവീഴുകയും ചെയ്തു.

മൂന്നുനാലു പേര്‍ ചേര്‍ന്ന് തന്നെ പിടിച്ച് തള്ളിയെന്നും യുവതി പറഞ്ഞു. മൂന്നു മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മര്‍ദിച്ചിട്ടില്ലെന്നും ഉന്തിനും തള്ളിനുമിടയില്‍ ഇടപെടുകയാണുണ്ടായതെന്നും നോര്‍ത്ത് പോലീസ് പറഞ്ഞു.