വീട്ടിൽക്കയറി കവർച്ച; പ്രതി പിടിയിൽ
Friday, June 21, 2024 4:59 AM IST
പെരുമ്പാവൂർ: വീട്ടിൽക്കയറി കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ. നെല്ലിക്കുഴി ചിറപ്പടി പുത്തൻ പുരയ്ക്കൽ അബിൻ ടോമിയെ (24) യാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ 18ന് പുലർച്ചെ മൂന്നരയോടെ ഒന്നാംമൈലിലാണ് സംഭവം. പ്രതി അടുക്കള വാതിലിന്‍റെ കുറ്റി തുറന്ന് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു.

ശബ്ദം കേട്ട് ഉണർന്ന് ബഹളംവച്ച വീട്ടമ്മയുടെ വായ് പൊത്തിപ്പിടിച്ച് മുറിയിൽ ഉണ്ടായിരുന്ന 3200 രൂപ കവർന്ന് പ്രതി കടന്നുകളയുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് നെല്ലിക്കുഴിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടത്തുനിന്നും സാഹസികമായാണ് പിടികൂടിയത്.

കുറുപ്പുംപടി, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസും പെരുമ്പാവൂർ കോടനാട് പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളും 2023ൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സംഘം ചേർന്ന് ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും ഇന്നോവ കാറും കവർന്ന കേസും നിലവിലുണ്ട്.

എഎസ്പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്പെക്ടർ റെജി മോൻ, പി.എ. അബ്ദുൽ മനാഫ്, ടി.എ. അഫ്സൽ, എ.ടി. ജിൻസ്, കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.