കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരിക്ക്
Thursday, June 20, 2024 4:51 AM IST
കൊച്ചി: കാക്കനാട് അത്താണിയില്‍ കാര്‍ നിയന്ത്രണം വിട്ട് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ കെ.ആര്‍ രാജീവ്, കാക്കനാട് അത്താണി മാറ്റശല വീട്ടില്‍ ഷിമി ഷാജന്‍, സമീപത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന നല്ലമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അത്താണി സ്വദേശിയായ നിസാര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അത്താണിയിലെ സീപ്പീസ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം . കടയില്‍നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി ഇറങ്ങുകയായിരുന്ന ഷിമി ഷാജനെ ഇടിച്ചശേഷം മറ്റു രണ്ടുപേരെയും സമീപത്തെ മൂന്ന് ബൈക്കുകളും ഇടിച്ചു തെറിപ്പിച്ചശേഷം സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ചില്ലുകള്‍ തകര്‍ത്താണ് കാര്‍ നിന്നത്.

കാര്‍ ഡ്രൈവര്‍ നിസാറിനെ കാക്കനാട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൃക്കാക്കര പോലീസ് കേസെടുത്തു.