അലൂമിനിയം കന്പനിക്കെതിരേ നടപടി സ്വീകരിക്കണം: പഞ്ചായത്ത്
Thursday, June 20, 2024 5:00 AM IST
ഇലഞ്ഞി: പഞ്ചായത്തിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന അലൂമിനിയം കന്പനിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇലഞ്ഞി പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടർക്ക് പരാതി നൽകി.

പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിച്ചു വരുന്ന ഗാലക്സി അലൂമിനിയം കന്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള അനുമതി പത്രം ഏപ്രിൽ 19ന് അവസാനിച്ചിട്ടുള്ളതിനാൽ പഞ്ചായത്ത് അതുവരെ മാത്രമേ ലൈസൻസ് നൽകിയിട്ടുള്ളു.

ഇത് സംബന്ധിച്ച് കന്പനിയെ അറിയിച്ചുവെങ്കിലും എൻഒസി ഹാജരാക്കാത്തതിനാൽ കഴിഞ്ഞ 11 ന് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുള്ളതാണെന്നും പരാതിയിൽ പറ‍യുന്നു. എന്നാൽ ഇൻഡസ്ട്രിയൽ ഓഫീസർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് പഞ്ചായത്തിന് സ്റ്റോപ്പ് മെമ്മോ നൽകുന്നതിനുള്ള അധികാരം ഇല്ലെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് ജില്ലാ വ്യവസായ വികസന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയ്ക്ക് ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.

കൂടാതെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശത്തെ നിരവധി ആളുകൾ ഒപ്പിട്ട നിവേദനം ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയച്ചിട്ടുള്ളതുമാണ്. അവിടെ നിന്നും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.

മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പരിശോധനയ്ക്ക് വന്നുവെങ്കിലും പഞ്ചായത്തിനെ അറിയിച്ചില്ല. ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും പരിസ്ഥിതിക്കും ഭീഷണിയായി,

അനുവാദമില്ലാതെ പ്രവർത്തിക്കുന്ന അലൂമിനിയം കന്പനി അടച്ചു പൂട്ടുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീതി അനിലിന്‍റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. ജോസഫ് മറ്റ് വാർഡംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു.