കളമശേരി കാർബോറാണ്ടം കമ്പനിയിൽ പൊട്ടിത്തെറി
Thursday, June 20, 2024 4:51 AM IST
കളമശേരി: കളമശേരി വ്യവസായ മേഖലയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് കമ്പനിയിൽ പൊട്ടിത്തെറി . ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തിനരികിലെ പുതിയ പ്ലാന്‍റിലെ ഫർണസ് വിഭാഗത്തിലാണ് ഇന്നലെ പുലർച്ചെ ഏഴ് തവണ ശക്തമായ പൊട്ടിത്തെറിയുണ്ടായത്. ഭൂമികുലുക്കമാണെന്ന് വിളിച്ചു പറഞ്ഞ് ആളുകൾ പുലർച്ചെ ഉറക്കത്തിൽനിന്ന് ഇറങ്ങിയോടി.ആളപായമില്ല.

പരിസരത്തെ അൻപതോളം വീടുകൾക്ക് കേടുപാടുണ്ടായി. അടുത്തുള്ള ഫ്ലാറ്റിലെ ജനങ്ങളും പേടിച്ച് ഇറങ്ങി ഓടുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു.

ഫർണസ് വെളളമൊഴിച്ച് തണുപ്പിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമായി പറയുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് എൻജിനീയറിംഗ് വിഭാഗത്തിന്‍റെ സഹായത്തോടെ കേടുപാടുകൾ പറ്റിയ വീടുകൾ സന്ദർശിക്കാമെന്ന് കമ്പനി ഉറപ്പു നൽകിയതായി കൗൺസിലർ കെ.വി പ്രശാന്ത് പറഞ്ഞു.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് നിന്നും കമ്പനി മാറ്റി സ്ഥാപിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ന് മുതൽ കമ്പനിക്ക് മുമ്പിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അവർ പറഞ്ഞു.