‘വെള്ളക്കെട്ട്: കൊച്ചി മെട്രോയും സതേൺ റെയിൽവേയും ഇടപെടണം’
Wednesday, June 19, 2024 6:34 AM IST
തൃപ്പൂണിത്തുറ: റെയിൽവേ സ്റ്റേഷൻ-മെട്രോ ടെർമിനൽ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും സതേൺ റെയിൽവേയും ഇടപെടണമെന്ന് മുൻസിപ്പൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

നികത്തിയ തോടുകളും നീർച്ചാലുകളും പുനസ്ഥാപിക്കുക, വെള്ളക്കെട്ട് പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ വാസയോഗ്യമായ വീടുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് കെഎംആർഎൽ, സതേൺ റെയിൽവേയും അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻസിപ്പൽ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭയിലെ 17, 19, 20 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് നേരിടുകയാണ്.

പ്രശ്ന പരിഹാരത്തിനായി 20ന് രാവിലെ 10 മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു മുന്നിലും 21ന് രാവിലെ 10 മുതൽ കൊച്ചി മെട്രോ ആസ്ഥാനത്തിനു മുന്നിലും നഗരസഭ ചെയർപേഴ്സന്‍റെ നേതൃത്വത്തിൽ കൗൺസിലർമാരും ബഹുജനങ്ങളും അണിനിരക്കുന്ന സത്യഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു.