വാട്ടർ ഹീറ്ററിനകത്ത് മയക്കുമരുന്ന് കടത്ത് : മലഞ്ചരക്ക് വ്യാപാരി പിടിയിൽ
Thursday, June 20, 2024 4:51 AM IST
ആലുവ: വാട്ടർ ഹീറ്ററിനകത്ത് ഒരു കിലോ എംഡിഎംഎ കടത്താൻ ശ്രമിച്ച് യുവതി പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് താഴകത്ത് വീട്ടിൽ സഫീർ (35) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ബംഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെ ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് മയക്ക്മരുന്ന് വാങ്ങുന്നതിന് എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. മട്ടാഞ്ചേരിയിലെ മലഞ്ചരക്ക് വ്യാപാരിയാണ് സർമീൻ.

ഡൽഹിയിൽ നിന്ന് വാട്ടർ ഹീറ്ററുമായി വരികയായിരുന്ന യുവതി ആദ്യം എറണാകുളത്ത് എത്തി സഫീറിന് മയക്കുമരുന്ന് കൈമാറാനായിരുന്നു പരിപാടി. പിന്നീടതിന് മാറ്റം വരുത്തി ആലുവയിൽ ഇറങ്ങുകയായിരുന്നു.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

വിപണിയിൽ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന രാസലഹരി വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്നത്. ഡൽഹിയിൽ നിന്ന് എംഡിഎം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം അടുത്ത ദിവസം തിരിച്ചു പോവുകയാണ് യുവതിയുടെ പതിവ്.