തെരഞ്ഞെടുപ്പുതോൽവി; അന്വേഷണകമ്മീഷനോടു സഹകരിക്കാതെ മുരളിപക്ഷം
Friday, June 21, 2024 1:48 AM IST
സ്വന്തം ലേഖകൻ

തൃശൂർ: എന്തുകൊണ്ട് തൃശൂർ ലോക്സഭാ സീറ്റിൽ കെ.മുരളീധരൻ പരാജയപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കാനെത്തിയ അന്വേഷണ കമ്മീഷനോടു സഹകരിക്കാതെ തൃശൂരിലെ മുരളിപക്ഷം.

ഒരിടത്തുംപോയി പരാതി പറയേണ്ടെന്ന കെ. മുരളീധരന്‍റെ വാക്കുകളാണ് തങ്ങൾ അനുസരിക്കുന്നതെന്നു മുരളിപക്ഷക്കാർ പറഞ്ഞു.

മുരളിയുടെ തോൽവി പഠിക്കാനെത്തിയ കമ്മീഷനുമുന്നിൽ മൊഴിനൽകാനോ പരാതിപറയാനോ തെളിവുകൾ നൽകാനോ മുരളിപക്ഷത്തുള്ള ആരുമെത്തിയിരുന്നില്ല. എന്നാൽ, തൃശൂർ ഡിസിസിയുടെ താത്കാലികചുമതല ഏറ്റെടുത്ത വി.കെ. ശ്രീകണ്ഠൻ എംപിയുമായി മുരളിപക്ഷത്തുള്ളവർ സംസാരിച്ചു.

മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയംകണ്ടാൽ മാത്രമേ തൃശൂരിലെ പ്രശ്നങ്ങളും അവസാനിക്കുകയുള്ളൂ എന്ന നിലപാടിലാണ് തൃശൂരിലെ മുരളിയെ അനുകൂലിക്കുന്നവർ. തൃശൂരിൽ സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചുവെന്ന അഭിപ്രായമാണ് മുരളി പ്രകടിപ്പിച്ചിരിക്കുന്നത്. സംഭവിച്ചതെന്താണെന്ന് എല്ലാവർക്കുമറിയാമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും മുരളിപക്ഷക്കാർ ആവശ്യപ്പെടുന്നു.