കനത്ത മഴയിൽ വീട് തകർന്നു
Thursday, June 20, 2024 4:38 AM IST
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ കനത്ത മഴയിൽ വീട് തകർന്നു. പത്താം വാർഡിൽ ചേപ്പുള്ളിൽ ഹരിയുടെ വീടാണ് കനത്ത മഴയിൽ തകർന്നത്. ബുധൻ രാവിലെ ആറിനായിരുന്നു സംഭവം. പ്രളയത്തിൽ വീടിന് ഏറെ നാശനഷ്ടം സംഭവിച്ചിരുന്നു. വീടിന്‍റെ മേൽക്കൂര പൂർണമായും നിലംപൊത്തി.

ഹരിയും ഭാര്യ മിനിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മേൽക്കൂര ഞെരിയുന്ന ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സർക്കാരിന്‍റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിർമാണം ആരംഭിക്കാനായിട്ടില്ല. കൂലിവേല ചെയ്ത് ജീവിക്കുന്ന ഹരിക്ക് പുതിയ കിടപ്പാടം ഒരുക്കാൻ മറ്റ് മാർഗങ്ങളില്ല.

പ്രകൃതിക്ഷോഭത്തിൽ വീട് നശിച്ചതിനാൽ പുതിയ വീട് സർക്കാർ സഹായത്തോടെ നിർമിച്ചു നൽകണമെന്ന് സിപിഎം ചിറ്റാറ്റുകര ലോക്കൽ സെക്രട്ടറി ടി.എസ്. രാജൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്‍റ് പി.പി. അരൂഷ്, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, വാർഡംഗം കെ.എസ്. മഞ്ജുഷ, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. മണി എന്നിവർ സ്ഥലം സന്ദർശിച്ചു.