വിവാഹ സൽക്കാരത്തിൽ വിളമ്പിയ ബീഫ്, മട്ടൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
Friday, June 21, 2024 4:59 AM IST
പറവൂർ: വിവാഹ സൽക്കാരത്തിനായി വൈകിട്ട് വിളമ്പിയ ബീഫ്, മട്ടൻ വിഭവങ്ങൾ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കിഴക്കേപ്രം പാലാരി അമ്പലം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹസൽക്കാരം നടന്നത്.

അന്നേദിവസം വൈകിട്ട് സൽക്കാരം ആരംഭിച്ചപ്പോൾ തന്നെ ഭക്ഷണം കഴിച്ചവർ കാറ്ററിംഗ് നടത്തിയ സ്ഥാപനത്തിന്‍റെ ഉടമയോട് ബീഫ്, മട്ടൻ കറികൾക്ക് രുചി വ്യത്യാസവും മോശം മണവും ഉണ്ടെന്നു പറയുകയും ചെയ്തപ്പോൾ അത്തരത്തിൽ ഒരു കുഴപ്പവും ഇല്ലെന്നു പറഞ്ഞോഴിഞ്ഞു.

തുടർന്ന് വീട്ടിൽ എത്തിയതോടെ പലർക്കും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതിനെതുടർന്ന് നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടി. പിന്നീട് ഓരോത്തരും വിവരം അന്വേഷിച്ചപ്പോൾ വിവാഹ സൽക്കാരത്തിനു പങ്കെടുത്ത കൂടുതൽ ആളുകൾക്കും ഇതേ അവസ്ഥയാണെന്ന് അറിഞ്ഞു. ബുധനാഴ്ച വരെ പറവൂർ താലൂക് ആശുപത്രിയിൽ എത്തി ഇൻജെക്ഷനും ഗ്ലൂക്കോസ് കയറ്റി മടങ്ങിയവർ ഉണ്ട്.

കിഴക്കേപ്രം കേന്ദ്ര മാക്കി പ്രവർത്തിക്കുന്ന കാറ്ററിംഗ് മുഖാന്തിരമാണ് ഭക്ഷണം വിതരണം നടത്തിയത്. നഗരസഭ ഹെൽത്ത് വിഭാഗം വ്യാഴാഴ്ചയോടെയാണ് സംഭവം അറിയുന്നത്. ഇത് സംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചതോടെ നടത്തിയ പരിശോധനയിൽ കാറ്ററിംഗ് യൂണിറ്റും പരിസരവും വൃത്തിഹീനവും പാത്രങ്ങളിൽ പുഴു അരിച്ച നിലയിലും അടുക്കളയും പരിസരവും വൃത്തിഹീനവുമായിരുന്നു.

സമീപവാസികളിൽ പലരും രഹസ്യമായി വിഷബാധയേക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇതുവരെ ആരും പരാതി നൽകുവാൻ തയാറായിട്ടില്ല. കാറ്ററിംഗ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസും 50,000 രൂപ പിഴ അടയ്‌ക്കാനും യൂണിറ്റും പരിസരവും വൃത്തിയാക്കിയ ശേഷം നഗരസഭ പരിശോധനകൾക്ക് ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാവു എന്ന് അറിയിപ്പ് നൽകിയതയാണ് വിവരം.