കരയാംപറമ്പിലെ ഗതാഗത പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം
Thursday, June 20, 2024 4:38 AM IST
അങ്കമാലി: ദേശീയപാതയിലെ കരയാംപറമ്പ് ജംഗ്ഷനില്‍ അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. അങ്കമാലിയില്‍‌നിന്നു തൃശൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കരയാംപറമ്പ് സിഗ്നലില്‍ നിര്‍ത്തിയിടാതെ പ്രത്യേക ലൈന്‍ സജ്ജീകരിച്ച് കടത്തിവിടാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

പുതിയ പരിഷ്‌കാരം നടപ്പാക്കണമെങ്കില്‍ എളവൂര്‍ ഭാഗത്തുനിന്നു വാഹനങ്ങള്‍ പോവുകയും വരികയും ചെയ്യുന്ന സര്‍വീസ് റോഡ് അടയ്‌ക്കേണ്ടിവരും. കരയാംപറമ്പ്, എളവൂര്‍, മങ്ങാട്ടുകര, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ടവര്‍ കറുകുറ്റിയില്‍ പോയി യു ടേണ്‍ എടുത്ത് വരണം.

ദേശീയപാതയില്‍ എളവൂര്‍ കവല ഭാഗത്ത് മറ്റൊരു ഓപ്പണിംഗ് നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നടപ്പായിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ യാത്രാക്ലേശത്തിന് പകരം സംവിധാനം ഒരുക്കാതെ ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് പ്രതിഷേധത്തിനു വഴിവച്ചിരിക്കുന്നത്.

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത പരിഷ്‌കാരം കൊണ്ടുവരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പരിസരവാസികള്‍, വ്യാപാരി വ്യവസായികള്‍ ഇവരോടൊന്നും പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്താതെ ഏകപക്ഷീയമായാണ് പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഗതാഗത പരിഷ്‌കാരത്തിനെതിരെ കരയാംപറമ്പ് ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സെന്‍റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. തങ്കച്ചന്‍ അരീക്കല്‍ ഉദ്ഘാടനം ചെയ്തു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ലതിക ശശികുമാര്‍ അധ്യക്ഷത വഹിച്ചു.