പെരിയാറിലെ മത്സ്യക്കുരുതി: മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുന്നെന്ന് ആക്ഷൻ കൗൺസിൽ
Friday, June 14, 2024 4:49 AM IST
കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കി വിട്ടത് മൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയിൽ വിശദീകരിച്ച മുഖ്യമന്ത്രി യാഥാർഥ്യങ്ങൾ മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത സേവ് പെരിയാർ ആക്ഷൻ കൗൺസിൽ ആരോപിച്ചു. യാഥാർഥ്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം.

മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച കുഫോസിന്‍റെയും ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെയും റിപ്പോർട്ടുകൾ പരിഗണിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ തെറ്റായ റിപ്പോർട്ട് മുഖ്യമന്ത്രി തൊണ്ടതൊടാതെ വിഴുങ്ങുകയായിരുന്നു.

ഇതുവഴി ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്ത 13.55 കോടി രൂപ പോലും മത്സ്യകർഷകർക്ക് കൊടുക്കാതിരിക്കാനുള്ള ആസൂത്രണം ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മഞ്ഞുമ്മലിനും പുറപ്പള്ളിക്കാവിലും ബണ്ട് തുറക്കുമ്പോൾ ഉണ്ടാകാത്ത മത്സ്യക്കുരുതി പാതാളം ബണ്ട് തുറക്കുമ്പോൾ മാത്രം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. മത്സ്യ കർഷകർക്ക് ഉണ്ടായ മുഴുവൻ നഷ്ടങ്ങളും കണ്ടെത്തി അവർക്ക് നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

ആക്ഷൻ കൗൺസിൽ ചെയർമാൻ ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ്, ഫാ. വിൻസെന്‍റ് നടുവിലപ്പറമ്പിൽ, ബൈജു ആന്‍റണി,ആൻസൺ ആലപ്പാട്ട്, റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.

മത്സ്യകര്‍ഷകര്‍ക്ക് സഹായധനം നല്‍കണം: മുഹമ്മദ് ഷിയാസ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് മത്സ്യ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. വിഷയവുമായി ബന്ധപ്പെട്ട ഡിസിസി പ്രസിഡന്‍റും എംഎല്‍എയും നടത്തിയ സമരം അവസാനിപ്പിക്കാന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല.

പരിസ്ഥിതി മലിനീകരണത്തിന് കാരണക്കാരായ കമ്പനികളെ പിസിബിയും സര്‍ക്കാരും സഹായിക്കുകയാണ്. പട്ടിണിയിലായ മത്സ്യ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.