മരണത്തിലും അപ്പയുടെ കൈവിടാതെ തക്കുടു
Friday, June 14, 2024 4:49 AM IST
കൊച്ചി: ബുധനാഴ്ച രാത്രി ഭക്ഷണം വാങ്ങാനായി അപ്പയ്‌ക്കൊപ്പം സ്‌കൂട്ടറിലേക്ക് കയറുമ്പോള്‍ ഡെന്നിസണ്‍ എന്ന തക്കുടു പതിവിലും ഉന്മേഷവാനായിരുന്നു. ചേച്ചി ഡെന്‍സിയോട് ഉറങ്ങല്ലേ, ഞങ്ങള്‍ ഭക്ഷണവുമായി ഇപ്പോള്‍ എത്താം എന്നു പറഞ്ഞാണ് അവന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പക്ഷേ തക്കുടുവിന്‍റെയും അപ്പയുടെയും അവസാനയാത്രയാകും അതെന്ന് അവരാരും അറിഞ്ഞിരുന്നില്ല.

ബുധനാഴ്ച രാത്രി തമ്മനം പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തില്‍ സ്‌കൂട്ടറില്‍ കാറിടിച്ചു മരിച്ച തക്കുടുവിനും അപ്പ ഡെന്നിക്കും കുടുംബം അന്ത്യയാത്ര നല്‍കിയ രംഗം കണ്ടുനിന്നവരെ കണ്ണുനീരിലാഴ്ത്തി.

മക്കളുടെ ഇഷ്ടങ്ങള്‍ക്ക് എപ്പോഴും മുന്‍തൂക്കം നല്‍കിയിരുന്ന ഡെന്നി അവര്‍ പറയുന്നതെന്തും വാങ്ങി നല്‍കുമായിരുന്നു. മുന്തിയ ഹോട്ടലുകളില്‍ നിന്ന് മക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊണ്ടു വന്ന് എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്ന ശീലം പതിവാണ്. കഴിഞ്ഞ ദിവസവും കടവന്ത്രയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി തിരിച്ചു വരുംവഴിയാണ് അപകടം ഉണ്ടായത്.

തക്കുടു അപ്പയ്‌ക്കൊപ്പം എവിടെയും പോകാന്‍ മുന്നിലുണ്ടാകും. അത് ചെറിയ യാത്രയാണെങ്കില്‍ പോലും അപ്പാ ഞാനും വരുന്നുവെന്ന് പറഞ്ഞ് വണ്ടിയില്‍ കയറുന്ന ശീലം ഉണ്ടെന്ന് ഡെന്നിയുടെ ബന്ധുക്കളായ രാജേഷും സിംഗും പറഞ്ഞു. അച്ഛനെയും മകനെയും ഒരുമിച്ചല്ലാതെ കാണുന്നത് അപൂര്‍വമാണ്.

ഭര്‍ത്താവിന്‍റെയും മകന്‍റെയും മരണ വാര്‍ത്തയറിഞ്ഞ് ഡെന്നിയുടെ ഭാര്യ സോണിയ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. ഡെന്നിസണ്‍ പഠനത്തിലും മികവു പുലര്‍ത്തിയിരുന്നു.

ആറാം ക്ലാസിലേക്ക് എത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂവെങ്കിലും അവന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നുവെന്ന് പൊന്നുരുന്നി സി.കെ.സി സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞു. ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഡെന്നിയുടെ ഉടമസ്ഥതയില്‍ കടവന്ത്രയില്‍ മെന്‍സ് ഹോസ്റ്റലുമുണ്ട്.

ഫോട്ടോ: അപകടത്തിൽ മരിച്ച അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറും അപകമു ണ്ടാക്കിയ കാറും പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍.