ചെറായിൽ തെരുവുനായ പത്തോളം പേരെ കടിച്ചു
Friday, June 14, 2024 4:49 AM IST
വൈപ്പിൻ: പേയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ നിരവധി പേരെ ഓടിച്ചിട്ടു കടിച്ചു. ഇന്നലെ വൈകുന്നേരം ചെറായിലാണ് സംഭവം. കരുത്തല ഭാഗത്ത് നാലു പേരെ കടിച്ച നായ ദേവസ്വം നടയിൽ എത്തി ചെറായി ബീച്ച് സ്വദേശിയായ ഷാജി എന്നയാളെയും കടിച്ചു.

ഇതിനുശേഷം അവിടെ നിന്ന് തെക്കോട്ടേക്ക് ഓടി വസ്തേരി പാലത്തിനടുത്തുള്ള കടയുടെ മുന്നിൽ നിന്ന ഒരു യുവാവിനെ കടിച്ചു. പിന്നെയും ഓടി വിക്ടറി ഭാഗത്ത് വച്ച് രണ്ട് വയോധികരെ കടിച്ചു. തുടർന്ന് തെക്കോട്ടോടി മൃഗാശുപത്രിക്കടുത്തുവച്ച് മറ്റൊരാളെയും കടിച്ചു. പത്തോളം പേർക്ക് കടിയേറ്റിട്ടുണ്ട്. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി.

കാലിലും മറ്റുമാണ് കടിയേറ്റിട്ടുള്ളത്. മുറിവുകളാകട്ടെ ആഴത്തിലുള്ളതാണ്. കടിയേറ്റവർ പറവൂർ താലൂക്കാശുപത്രിയിലും കളമശേരി മെഡിക്കൽ കോളജിലും ചികിത്സ തേടി. നായയ്ക്ക് പേയുണ്ടോയെന്ന് നാട്ടുകാർക്ക് സംശയമുണ്ട്.

മറ്റു നായകളെയും ഇത് കടിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്. ഇതിനിടെ ഏതാനും പേർ സംഘടിച്ചെത്തി നായയെ മൃഗാശുപത്രിക്കു മുൻവശത്തിട്ട് തല്ലിക്കൊന്നു.