ജില്ലയില്‍ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്
Friday, June 14, 2024 4:49 AM IST
കടകള്‍ 80 ശതമാനവും കാലി

കൊച്ചി: ജില്ലയില്‍ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. വാതില്‍പ്പടി വിതരണക്കാരുടെ സമരം തിരിച്ചടിയായതോടെ ഈ മാസം വിതരണം ചെയ്യാനുളള സാധനങ്ങള്‍ റേഷന്‍ കടകളിലില്ല.

80 ശതമാനത്തോളം സാധനങ്ങളും തീര്‍ന്ന നിലയിലാണ്. കഴിഞ്ഞ മാസം ബാക്കി വന്ന സാധനങ്ങളാണ് നിലവില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. പിങ്ക്, മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധനങ്ങളാണ് ഭൂരിഭാഗവും തീര്‍ന്നിട്ടുള്ളത്. ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണവും നിലയ്ക്കുന്നതോടെ സാധാരണക്കാരയ ജനങ്ങള്‍ തീര്‍ത്തും ദുരിതത്തിലാകും.

അവശ്യസാധനങ്ങളുടെ വില വര്‍ധനയ്ക്കിടെയുള്ള റേഷന്‍ വിതരണത്തിലെ പ്രതിസന്ധി ദുരിതം ഇരട്ടിപ്പിക്കുകയാണ്. അരി, ആട്ട, ഗോതമ്പ് എന്നിവ പേരിന് മാത്രമാണ് റേഷന്‍ കടകളിലുള്ളത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ നിരാശരാക്കി മടക്കി അടയ്‌ക്കേണ്ട ഗതികേടിലാണ് റേഷന്‍ വ്യാപാരികള്‍.

നിലവില്‍ 1944 കിലോ ലിറ്റര്‍ മണ്ണെണ്ണ ആണ് ലഭിച്ചിരുന്നത്. ഇത് 780 കിലോ ലിറ്ററായി കുറച്ചു. ഇതോടെ സംഭരണവും വിതരണവും പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മണ്ണെണ്ണ വിതരണവും അവസാനിപ്പിച്ചിട്ടുള്ളത്.

ഗോഡൗണുകളില്‍ നിന്നുള്ള റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കേണ്ടത് വാതില്‍പ്പടി വിതരണക്കാരാണ്. കുടിശിക വന്നതോടെ ഇത് മുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പലവട്ടം ഭക്ഷ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങാന്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആലോചിക്കുന്നത്.

ഇതിന് മുന്നോടിയായി അടുത്ത ആഴ്ച തിരുവനന്തപുരത്ത് അധികൃതരുമായി ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം കടയടച്ചുള്ള സമരങ്ങള്‍ക്കും തുടക്കമാകും. റേഷന്‍ വ്യാപാരികള്‍ക്ക് ഒരു മാസത്തെ കുടിശികയും കരാറുകാര്‍ക്ക് മൂന്ന് മാസത്തിലധികമുള്ള കുടിശികയുമാണ് നല്‍കാനുള്ളത്.