പീഡനക്കേസ് പ്രതികളുടെ ശിക്ഷയില്‍ ഇളവ്
Thursday, June 13, 2024 4:54 AM IST
കൊച്ചി: തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയും സ്വര്‍ണം കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ നാല് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. ജീവിതാവസാനം വരെയുള്ള ശിക്ഷ 30 വര്‍ഷമാക്കി കുറച്ചു. നാലു പ്രതികളും 25000 രൂപ വീതം പിഴ നല്‍കണം.

ഒന്നുമുതല്‍ നാലുവരെ പ്രതികളായ തൃക്കാക്കര സ്വദേശി അതുല്‍, ആലുവ സ്വദേശികളായ അനീഷ്, മനോജ്, തൃക്കാക്കര സദേശി നിയാസ് എന്നിവരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. എറണാകുളം സെഷന്‍സ് കോടതിവിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റീസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി.എം.ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.

പ്രതികള്‍ക്ക് സഹായം നല്‍കിയ അഞ്ചാം പ്രതി ബിനീഷിനെ വെറുതെ വിട്ടു. പ്രതികള്‍ കവര്‍ന്ന സ്വര്‍ണം പണയപ്പെടുത്താന്‍ സഹായിച്ച ആറാം പ്രതി ജാസ്മിന്‍റെ ശിക്ഷ മൂന്നു വര്‍ഷമാക്കി ചുരുക്കി.

2015 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെ പുല്ലു വെട്ടാനെന്നു പറഞ്ഞ് ഇടപ്പള്ളി ഭാഗത്തുനിന്നു കൂട്ടികൊണ്ടുപോയ സ്ത്രീകളെയാണ് പീഡിപ്പിച്ചത്.