പരിഹാരമാകാതെ മത്സ്യവരള്‍ച്ചാ പാക്കേജ്
Thursday, June 13, 2024 4:54 AM IST
കൊച്ചി: ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം(മത്സ്യവരള്‍ച്ചാ പാക്കേജ്) ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഇക്കുറിയും പരിഹാരമായില്ല. ഇതോടെ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പതിവ് പോലെ ദുരിതത്തിലാകും.

നിരോധനം ബാധകമാകുന്ന മേഖലകളില്‍ സൗജന്യ റേഷന്‍ വിതരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പതിനായിരം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു.

ഒരുലക്ഷത്തിലധികം വരുന്ന തൊഴിലാളികളാണ് പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ മാത്രം പണിയെടുക്കുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ അഞ്ച് മാസത്തിനിടെ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് മത്സ്യബന്ധനം സാധ്യമായത്. ഇതുമൂലം നിലവില്‍ ദുരിതത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് വരുന്ന മൂന്നുമാസം കഠിനമാകും.

മത്സ്യവരള്‍ച്ച കണക്കിലെടുത്ത് ഗവേഷണ സ്ഥാപനങ്ങള്‍ മുഖാന്തിരം പഠനം നടത്തണം, തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധന കാലത്ത് വറുതി പാക്കേജ് എന്ന നിലയില്‍ നിശ്ചിത തുക അനുവദിക്കണം തുടങ്ങിയവയാണ് മേഖലയിലെ തൊഴിലാളികളും സംഘടനകളും മുന്നോട്ടുവയ്ക്കുന്ന ആവശ്യം. 3800 ട്രോള്‍ ബോട്ടുകള്‍, 650 ഗില്‍നെറ്റ് ചൂണ്ട ബോട്ടുകള്‍, 114 പെഴ്‌സീന്‍ ബോട്ടുകള്‍ എന്നിവയ്ക്കാണ് ട്രോളിംഗ് നിരോധനം ബാധകമായിട്ടുള്ളത്.